
കോട്ടയം: ഈരാറ്റുപേട്ടയിൽ ഗോഡൗണിലും, പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ നൗഫൽ റാവുത്തർ, ചേന്നാട് സ്വദേശി സുഭാഷ് സി.ഡി എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കെട്ടിട കോൺട്രാക്ടറായ പൂഞ്ഞാർ സ്വദേശിയുടെ പെരുനിലം, മറ്റക്കാട് എന്നീ സ്ഥലത്തുള്ള ഗോഡൗണുകളിലും, കൂടാതെ പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.
നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടൺ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉൾപ്പെടെ 9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികളാണ് ഇവർ വെളിപ്പിച്ചെടുത്തത്. ഇയാളുടെ ജോലിക്കാർ കൂടിയായ ഇരുവരും പാല സമയങ്ങളിലായി മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് കേസ്.
അതേസമയം, തൃശൂര്‍ എടമുട്ടം ബീവറേജ് ഔട്ട്ലെറ്റില് മോഷണ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. 65,000 രൂപയുടെ മദ്യകുപ്പികളാണ് മുഖം മൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘം മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബീവറേജിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നത്. വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷണം പോയതെന്ന് ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷണം നടത്തിയത്. രാവിലെ ഔട്ട്ലെറ്റ് തുറക്കാന്‍ വന്നപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Last Updated Dec 29, 2023, 10:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]