
‘ബോംബുകൾ വെണ്ണ പോലെ കടന്നുപോയി’; ഫൊർദോയിലെ ബങ്കർ ബസ്റ്റർ ആക്രമണം വിവരിച്ച് ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ കനത്ത സുരക്ഷയുള്ള ഫൊർദോ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ബി–2 സ്റ്റെൽത്ത് വിമാനങ്ങൾ തൊടുത്തുവിട്ട ബോംബുകൾ ‘‘വെണ്ണ പോലെ’ കടന്നുപോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ 22ന് ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ കുറിച്ചാണ് ട്രംപിന്റെ പരാമർശം.
‘‘ബോംബ് പ്രവേശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവേശനകവാടങ്ങൾ എല്ലാം അടയ്ക്കാൻ അവർ ശ്രമിച്ചു. പക്ഷേ, ബോംബുകളെല്ലാം വെണ്ണയിലെന്ന പോലെ ആണവ കേന്ദ്രങ്ങളിലേക്ക് കടന്നുപോയി’’ ഡോണൾഡ് ട്രംപ് പറഞ്ഞു. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിട്ട് ജൂണ്‍ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ തകർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് മുൻപ് സമ്പുഷ്ടീകരിച്ച യുറേനിയം ഈ കേന്ദ്രങ്ങളിൽ നിന്നു നീക്കം ചെയ്തിരുന്നില്ലെന്നും അദ്ദേഹം വാദമുന്നയിച്ചു.
ഇറാന്– ഇസ്രയേൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ജൂണ്‍ 13 മുതൽ ഇരു രാജ്യങ്ങളും ആക്രമണം തുടരുകയായിരുന്നു. ഇറാനോട് യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ യുഎസ് അവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇതിനു തയ്യാറാകാത്തതിനെ തുടർന്നാണ് ബങ്കർ ബസ്റ്റർ ബോംബുകളും ക്രൂസ് മിസൈലുകളും ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് (news.afp.com) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.