
തിരുവനന്തപുരം: മുന്‍ ജീവനക്കാര്‍ സാമ്പത്തികമായി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇന്‍ഫ്യൂവെന്‍സര്‍ ദിയ കൃഷ്ണ രംഗത്ത്. ഓ ബൈ ഓസി എന്ന പേരില്‍ ജ്വല്ലറിയും വസ്ത്രങ്ങളും വില്‍ക്കുന്ന ബിസിനസ് ദിയ നടത്തിവരുന്നുണ്ട്. ഓണ്‍ലൈനായി ആരംഭിച്ച ഈ സംരംഭത്തിന് ഇപ്പോള്‍ തിരുവനന്തപുരത്ത് കടയും ഉണ്ട്. ഇവിടുത്തെ പേമെന്റ് സംബന്ധിച്ചാണ് തട്ടിപ്പ് നടന്നത് എന്നാണ് ദിയ തന്റെ ഇന്‍സ്റ്റ സ്റ്റോറി പോസ്റ്റിലൂടെ പറയുന്നു.
സ്ഥാപന വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്, രാധു എന്നിവരാണ് സ്ഥാപനത്തില്‍ ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്നതെന്നും, ഈ വിവരം ഇപ്പോഴാണ് താന്‍ അറിഞ്ഞതെന്ന് ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തട്ടിപ്പിന്റെ ചില സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയ താരം പങ്കുവച്ചിട്ടുണ്ട്.
കടയുടെ ഔദ്യോഗിക സ്കാനര്‍ മാറ്റി ഈ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ട് നമ്പറുകള്‍ നല്കിയ പേമെന്റുകള്‍ വകമാറ്റിയെന്നാണ് ദിയയുടെ പ്രധാന ആരോപണം. കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ദിയ ആരോപിക്കുന്നത്.
പ്രീമിയം കസ്റ്റമേഴ്സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത് എന്നാണ് ദിയയുടെ ആരോപണം. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തുവെന്നും ആരോപിക്കുന്നു. തന്റെ ഉപയോക്താക്കളെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചുവെന്ന് ദിയ പറയുന്നു.
നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ പറഞ്ഞു. ഗര്‍ഭിണിയായ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചെന്നും ദിയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]