
ന്യൂഡൽഹി: നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ചീറ്റകൾ ഇന്ത്യൻ വേനൽക്കാലത്ത് വിന്റർ കോട്ട് മൂലം ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ വടക്കേ ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നതായി അധികൃതർ ബുധനാഴ്ച അറിയിച്ചു
വടക്കൻ ആഫ്രിക്കയിലെയും വടക്കുകിഴക്കൻ ആഫ്രിക്കയിലെയും ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാകും. ഈ ആശയം ആലോചനയിലാണ്, പക്ഷേ ആഫ്രിക്കയുടെ ഈ ഭാഗത്തുള്ള ചീറ്റകളുടെ അവസ്ഥ ഞങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ല. അവരുടെ ജനസംഖ്യ, ആരോഗ്യസ്ഥിതി, ബ്രീഡിംഗ് സൈക്കിൾ മുതലായവ പരിശോധിക്കേണ്ടതുണ്ട്,” ചീറ്റ പ്രോജക്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
യുകെയിലും യുഎസിലുമടക്കം നിരവധി അന്താരാഷ്ട്ര വിദഗ്ധർ വടക്കേ ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയും വടക്കേ ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭാവിയിൽ വടക്കേ ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികൾ ഇറക്കുമതി ചെയ്യാം എന്ന ആശയം ചർച്ച ചെയ്തിട്ടുണ്ടെന്നും എന്നാൽ അടുത്ത ബാച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നായിരിക്കുമെന്നും പ്രോജക്ട് ചീറ്റയുടെ തലവനും പരിസ്ഥിതി മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ജനറലുമായ (വനം) എസ്പി യാദവ് പറഞ്ഞു. വിന്റർ കോട്ടുകൾ വികസിപ്പിക്കാത്ത ഇനം ചീറ്റകളെ ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ച മൂന്ന് ചീറ്റകളിലെയും പ്രധാന ഘടകം ഗുരുതരമായ അണുബാധകകളായിരുന്നു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]