
‘ഡേറ്റയുണ്ട്, അത് പൊതുജനങ്ങളിലേക്ക് എത്തുന്നുണ്ടോ?’ വഴിയൊരുക്കി ‘വിസ്ചിത്ര 2025’; കൂട്ടായ്മയ്ക്ക് ബെംഗളൂരുവിൽ സമാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ഡേറ്റ വിഷ്വലൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ‘വിസ്ചിത്ര 2025’ന് (VizChitra) ബെംഗളൂരുവിൽ സമാപനം. ഇന്ത്യയിലെ ആദ്യ ഡേറ്റ കോൺഫറൻസ് എന്ന വിശേഷണവുമായാണ് വിസ്ചിത്ര സമാപിച്ചത്. ചർച്ചകളും ക്ലാസുകളും സെമിനാറുകളും വർക്ഷോപ്പുകളുമെല്ലാമായി ജൂൺ 28, 29 തീയതികളിലാണ് ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ വിസ്ചിത്ര സംഘടിപ്പിച്ചത്. , സാമ്പത്തികം, പരിസ്ഥിതി, ആരോഗ്യം, കാലാവസ്ഥ, ഫാർമസി, (എഐ), സ്റ്റോറി ടെല്ലിങ്, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഡേറ്റ വിഷ്വലൈസനേഷനുമായി ബന്ധപ്പെട്ടിരിക്കുന്നവരും ഒരു ഹോബിയായി ഇതിനെ സ്വീകരിച്ചിരിക്കുന്നവരും ഉൾപ്പെടെ കൂടിക്കാഴ്ചയിൽ പങ്കുചേരാനെത്തി.
വിവിധ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. വിസ്ചിത്രയിലൂടെ ഇന്ത്യയിലെ ഡേറ്റ വിഷ്വലൈസർമാരുടെ ഒരു കമ്യൂണിറ്റി രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നു സംഘാടകർ പറഞ്ഞു. ഇതിനായി സ്കിൽ ഡവലപ്മെന്റിനായുള്ള പിന്തുണ ഉൾപ്പെടെ ആവശ്യക്കാർക്കു നൽകാനുള്ള പദ്ധതിയൊരുക്കും. മാധ്യമങ്ങളിലെ ഡേറ്റ ഉപയോഗം സംബന്ധിച്ച ക്രിയാത്മക ചർച്ചകളും ഇതോടൊപ്പം നടന്നു. ന്യൂസ് റൂമുകളിൽ ഡേറ്റ ലളിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. ഡേറ്റ ശേഖരണം എന്നത് ഏറെ അധ്വാനം വേണ്ട മേഖലയാണ്. എന്നാൽ ഡേറ്റ ശേഖരിച്ച് പൊതുവിടത്തിൽ നൽകുമ്പോൾ പലരും അതിന് ക്രെഡിറ്റ് പോലും നൽകാതെയാണ് പ്രസിദ്ധീകരിക്കുന്നത്. എവിടെനിന്നാണ് ഡേറ്റ ശേഖരിച്ചത് എന്ന കാര്യം ഉൾപ്പെടെ വിഷ്വലൈസേഷനുകളിൽ ഉറപ്പാക്കണം.
ഡേറ്റ ഉപയോഗപ്പെടുത്തുന്നതിൽ ദേശീയമാധ്യമങ്ങളുടെ അത്ര ഇടം ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങൾ നൽകുന്നില്ല. ഇതിനു മാറ്റം വരണമെന്നും അഭിപ്രായമുയർന്നു. കാലാവസ്ഥ, മരുന്നുകൾ, സാമ്പത്തികവിനിമയം തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിൽനിന്നു ലഭ്യമാകുന്ന ഡേറ്റ എങ്ങനെ പൊതുജനത്തിനു ലഭ്യമാക്കും എന്ന വിഷയത്തിലും ചർച്ചകൾ നടന്നു. ചിതറിക്കിടക്കുന്ന ഡേറ്റ ലളിതമായി അവതരിപ്പിച്ച്, ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾ നിറവേറ്റണമെന്നും നിർദേശമുയർന്നു. ഡേറ്റ വിഷ്വലൈസേഷന് ഉപയോഗിക്കാവുന്ന പുതിയ ടൂളുകളുടെ പരിചയപ്പെടുത്തലും കോൺഫറൻസിലുണ്ടായിരുന്നു. മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളും സ്റ്റാർട്ടപ്പുകളും ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു. ഇന്ത്യയിൽ ഡേറ്റ ഉപയോഗത്തിന്റെ ഭാവി എന്തായിരിക്കുമെന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നു.
പ്രമുഖ ഡേറ്റ ജേണലിസ്റ്റുകളായ രുക്മിണി.എസ്, ശ്രീനിവാസൻ രമണി, കാർത്തിക് ചന്ദ്രമൗലി, സഹാന ഘോഷ് തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. ജൂൺ 27ലെ കോൺഫറൻസിൽ, വിവിധ മേഖലകളിലെ ഡേറ്റ വിഷ്വലൈസേഷൻ സംബന്ധിച്ച് ഹാർദിക് ചന്ദ്രഹാസ്, സാകേത് ചൗധരി, ആദിത്യ പാണ്ഡെ, പ്രസന്ന കുമാർ ദത്ത, അദിതി ഭട്ട്, യാഷ്ന ജംബ്, ആരോമൽ റാം, കർത്തിക് ശശിധർ, കവിത രംഗനാഥൻ, സബ്യത ജെയിൻ, വിക്രം നായക്, എസ്. ആനന്ദ് തുടങ്ങിയവര് സംസാരിച്ചു. ജൂൺ 28ന് ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ ഡേറ്റ വിഷ്വലൈസേഷൻ സംബന്ധിച്ച വർക്ഷോപ്പുകളും സംഘടിപ്പിച്ചു. ‘ഡേറ്റ നമുക്കു ചുറ്റിലുമുണ്ട്, പക്ഷേ നാം അത് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ?’ എന്ന ചോദ്യവുമായാണ് കോൺഫറൻസ് ആരംഭിച്ചത്. ഡേറ്റ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വഴികളിലേക്ക് നയിക്കുകയും, അതിനായൊരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തുകൊണ്ടാണ് വിസ്ചിത്രയുടെ സമാപനം.