
.news-body p a {width: auto;float: none;}
മലപ്പുറം: സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വീണ്ടും ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്നെ കൊള്ളക്കാരനാക്കി ചിത്രീകരിച്ചെന്നും എന്തിനാണ് വഞ്ചിച്ചതെന്നും അൻവർ വാർത്താസമ്മേളനത്തിനിടെ ചോദിച്ചു. തന്റെ തുറന്നുപറച്ചിലിന് പിന്നാലെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മനസുകൊണ്ട് എൽഡിഎഫ് വിട്ടിട്ടില്ല. എൽഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും, മാറിനിൽക്ക് എന്ന് പറയുന്നത് വരെ ഇവിടെ നിൽക്കും. ഇങ്ങനെ പോയാൽ 2026ലെ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥികളുണ്ടാകും. മാദ്ധ്യമപ്രവർത്തകരോട് മാത്രമല്ല, എനിക്ക് ജനങ്ങളോടടക്കം കാര്യങ്ങൾ പറയാനുണ്ട്. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ അന്വേഷണം നടത്തട്ടേ’- അൻവർ പറഞ്ഞു. തനിക്ക് ഇനി പ്രതീക്ഷ കോടതി മാത്രമാണെന്നും അൻവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]