
നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. 41 മിനിട്ടിലേറെ ദൈർഘ്യമുള്ള പുതിയ വീഡിയോയിലാണ് എലിസബത്ത് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിലൂടെ പറയുന്നതെല്ലാം താൻ നേരിട്ടു കണ്ട കാര്യങ്ങളാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇതു തന്റെ അവസാന വാക്കുകളായി കണക്കാക്കണമെന്നും എലിസബത്ത് പറയുന്നു.
തന്നെ വളരെയധികം ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്ത വ്യക്തിയാണ് ബാല എന്ന് എലിസബത്ത് ആരോപിക്കുന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിനെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.
ഇയാളുടെ കാൽ മസാജ് ചെയ്യാൻ വന്ന ഒരാളുടെ മുൻപിൽ വച്ച് എന്നോട് പലകാര്യങ്ങളും ചെയ്യാൻ പറഞ്ഞ് നിർബന്ധിച്ചു. അതോടെയാണ് താൻ ആദ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യം ഞാൻ ആദ്യം തന്നെ ഇയാളുടെ അമ്മയോട് പറഞ്ഞു. ആ ദേഷ്യത്തിൽ ഇങ്ങേര് ഫോൺ എടുത്ത് എന്റെ മുഖത്തേക്ക എറിഞ്ഞു. എന്നാൽ മുഖം വെട്ടിച്ചപ്പോൾ ആ ഫോൺ പോയി പുറകിലെ ഷെൽഫിൽ ഇടിച്ച് അതിന്റെ ഗ്ലാസ് തകർന്നു. അതിന്റെ ചില്ല് എന്റെ കണ്ണിൽ കൊണ്ടു. അതു കഴിഞ്ഞിട്ട് ഒരു നാണവുമില്ലാതെ ഇതൊക്കെ അയാൾ സുഹൃത്തിനോട് പറഞ്ഞു. എന്ത് ചെയ്താലും അടിയാണ്. ആർക്കെങ്കിലും കൈകൊടുത്താൽ പോലും അടിക്കും. ആ അടി കിട്ടിയാൽ പിന്നെ കുറച്ചുനേരത്തേക്ക് ഗ്രേ കളറാണ്. എന്റെ കുടുംബം പൂർണ പിന്തുണ നൽകുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ നിൽക്കുന്നത്. ഡിപ്രഷന് ഞാൻ മരുന്ന് കഴിക്കുന്നുണ്ടെന്നും എലിസബത്ത് പറഞ്ഞു.
ഞാൻ കൂടെയുണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും രണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു. ഞാൻ എന്റെ കുട്ടിയെപ്പോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്. ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെയാണ് പറഞ്ഞത്. ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത് എന്നും പറഞ്ഞു. കുട്ടിയെ എങ്ങെനയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടു. ഒരു പരാതിയിലും പുള്ളിയെ അറസ്റ്റ് ചെയ്യില്ല. പുള്ളിയെ അറസ്റ്റ് ചെയ്താൽ ഫണ്ട് വരില്ലെന്നാണ് അയാൾ പറയുന്നത്. ആൾക്ക് ഇത്രയും ഫണ്ട് എവിടെ നിന്നാണെന്ന് എനിക്ക് അറിയില്ല. ഞാൻ പോയിക്കഴിഞ്ഞ ശേഷം വേറൊരു പെൺകുട്ടിയെ അവിടെ നിറുത്തിയിരുന്നു. അവരുമായുള്ള ലീലാവിലാസങ്ങളൊക്കെ അടുപ്പമുള്ള ചിലർ അറിയിച്ചിരുന്നു, അതു കഴിഞ്ഞ് വേറൊരു പെണ്ണു വന്നു. അവരൊക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോൾ ഇറക്കിവിട്ടുവെന്നും അറിഞ്ഞു. അതു കഴിഞ്ഞു വന്നയാളാണ് ഈ പുതിയ ലേഡി. – എലിസബത്ത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതിയ ഭാര്യ എന്നെക്കുറിച്ച് പറയുന്നത് കള്ളമാണ്. എന്നെ കാണാത്ത പെണ്ണ് എങ്ങനെ ഈ മരുന്നിന്റെ കാര്യം കണ്ടുപിടിച്ചു എന്നറിയില്ല. പുതിയ ഭാര്യയെ ഫോണിലൂടെയും വാട്സാപ്പ് മെസേജിലൂടേയും മാത്രമാണ് കണ്ടിട്ടുള്ളത്.ഇതൊരു തമാശയല്ല, മരിച്ചുപോകുന്നതിനു മുമ്പുള്ള അവസാന മൊഴിയെടുക്കില്ലേ, അതാണ് ഈ വിഡിയോയിലൂടെ പറയുന്നതെന്ന് കരുതിയാൽ മതി. ബ്ലാക് മാജിക്കും ഗുണ്ടായിസവുമൊക്കെ ഉള്ളടത്ത് പിടിച്ചു നിൽക്കാൻ പറ്റുമോ എന്നറിയില്ല.”–എലിസബത്ത് പറയുന്നു.