
‘സംബന്ധമല്ല വേളി വേണമെന്നാണ് ആവശ്യം’; അസ്വസ്ഥനായി അൻവർ, യുഡിഎഫ് തീരുമാനത്തിൽ അമർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് പ്രവേശമെന്ന ആവശ്യം നീളുകയും മാനസികമായി എതിര്‍പ്പുള്ള ആര്യാടന് ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തതതോടെ കടുത്ത അമര്‍ഷത്തില്‍ അനുയായികളും. അന്‍വറിനെ അനുനയിപ്പിക്കാന്‍ കെപിസിസി ശ്രമിക്കുന്നുണ്ടെങ്കിലും ചതിക്കപ്പെട്ടുവെന്ന പ്രതീതിയാണ് അന്വറിനുള്ളതെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. എല്‍ഡിഎഫിനെ നിലമ്പൂരില്‍ മുട്ടുകുത്തിച്ച് തന്റെ രാഷ്ട്രീയപ്രസക്തി തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ അന്‍വറിനു പക്ഷേ അത്ര അനുകൂലമായ പ്രതികരണമല്ല ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അന്‍വറിന്റെ വിലപേശലിനു വഴങ്ങേണ്ടതില്ലെന്നുള്ള തീരുമാനത്തില്‍ ആര്യാടന് ഷൗക്കത്തിനെ തന്നെ കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ എംപി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അന്‍വറിനെ പ്രകോപിപ്പിക്കാന്‍ പാകത്തിലുള്ളതാണെന്ന് തൃണമൂല്‍ കേരളവിഭാഗം നേതാക്കള്‍ പറഞ്ഞു. ‘‘സംബന്ധമല്ല വേളി വേണമെന്നാണ് ആവശ്യം. എന്നാല്‍ അന്‍വറിനെ വേണം, അന്‍വറിന്റെ വോട്ട് വേണം, പക്ഷേ മുന്നണിയുടെ ഭാഗമാക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ളത്. ഇതില്‍ കടുത്ത അതൃപ്തിയാണ് അനുയായികള്‍ക്കുള്ളത്. അന്‍വര്‍ ഒപ്പം വന്നപ്പോള്‍ രണ്ടു പഞ്ചായത്തില്‍ ഭരണം മാറിയിരുന്നു. അവിടെയൊക്കെ തൃണമൂലിന്റെ പിന്തുണ വാങ്ങുന്നതില്‍ കുഴപ്പമില്ല. പക്ഷേ അതിനു ശേഷവും അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനെ ചിലര്‍ എതിര്‍ക്കുകയാണ്. അന്‍വര്‍ ഭാഗമായിക്കഴിഞ്ഞാല്‍ ആരു സ്ഥാനാര്‍ഥിയായാലും അത് അന്‍വറിന്റെ കൂടി സ്ഥാനാര്‍ഥിയാണ്. ശക്തമായി പ്രചാരണത്തിനിറങ്ങാന്‍ അണികള്‍ക്കും കഴിയും. ഇതിപ്പോള്‍ നമ്മളെ വേണ്ടാത്ത മുന്നണിക്കു വേണ്ടി എങ്ങനെയാണ് വോട്ടു പിടിക്കാന്‍ ഇറങ്ങുക.
ഉത്തരമില്ലാത്ത നിലയിലാണ് അന്‍വറും. അതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനകളും വരുന്നത്. അന്‍വര്‍ മത്സരരംഗത്തിറങ്ങിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. അതു മനസിലാക്കാതെയാണ് നിര്‍ണായകമായ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുന്നത്’’ – തൃണമൂൽ കോൺഗ്രസ് നേതാവ് വി.എസ്.മനോജ് പറഞ്ഞു.