
തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 66 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ്. കടുവ, കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ 46 പേരും മരണമടഞ്ഞു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 1.5 കോടി രൂപയോളം അടിയന്തര സഹായമായി നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. 2023-24ൽ വന്യജീവികളുടെ ആക്രമണത്തിൽ 94 പേർ കൊല്ലപ്പെട്ടെന്നും ഇവരുടെ ആശ്രിതർക്ക് 21.79 കോടി രൂപ കൈമാറിയെന്നും അധികൃതർ വിശദമാക്കി. വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണഫണ്ട് കൂടി ലഭ്യമാക്കിയാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾക്കായി കേന്ദ്ര ബഡ്ജറ്റിൽ 1000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]