
.news-body p a {width: auto;float: none;}
കൊച്ചി: തെലുങ്ക് സൂപ്പർസ്റ്റാർ നാഗചൈതന്യ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പിടിച്ചെടുത്ത ബോട്ടുകൾക്ക് വൻ പിഴ. ചെല്ലാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തുന്നതിനിടെയാണ് രണ്ടുബോട്ടുകൾ പിടിച്ചെടുത്തത്. ബോട്ടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ഫിഷറീസ് മാരിടൈം വിഭാഗം പിഴ ചുമത്തിയിരിക്കുന്നത്. ബോട്ട് പിടിച്ചെടുത്തത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയശേഷമാണ് പിഴ ചുമത്തിയത്. ഷൂട്ടിംഗിന് അനധികൃതമായി ബോട്ടുകൾ നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ചെല്ലാനം ഹാർബറിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നടത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇതുലംഘിച്ച് സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാനായി അറിയറ പ്രവർത്തകൾ ബോട്ടുകൾ കടലിൽ ഇറക്കുകയായിരുന്നു. മുപ്പതിലധികം സിനിമാ പ്രവർത്തകരാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവർ ആരും ഒരുതരത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല. നാവിക സേനയുടെ സീ വിജിൽ തീരസുരക്ഷാ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പരിശോധന നടത്തുകയായിരുന്ന കോസ്റ്റൽ പൊലീസാണ് കടലിൽ അനധികൃത സിനിമാ ഷൂട്ടിംഗ് നടക്കുന്നത് കണ്ടെത്തിയത്. ഇവർ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസെത്തി ബോട്ടുകൾ പിടിച്ചെടുത്ത് മാരിടൈമിന് കൈമാറുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോട്ടുകൾക്ക് പെർമിറ്റും ലൈസൻസും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നവരെ കൊച്ചിയില്ലെത്തിച്ച് പറഞ്ഞുവിടുകയും ചെയ്തു. സീ വിജിൽ മോക്ക് ഡ്രിൽ നടക്കുന്നതിനാൽ രണ്ടുദിവസമായി തീരത്ത് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരുന്നത്.