
.news-body p a {width: auto;float: none;}
കണ്ണുള്ള എല്ലാ ജീവികളിലും ഉണ്ടാകുന്നതാണ് കണ്ണുനീർ. നേത്ര സംരക്ഷണത്തിനുള്ള ലൂബ്രിക്കന്റുകളായി ഇവ പ്രവർത്തിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. എന്നാൽ, മനുഷ്യരിൽ ഇങ്ങനെയല്ല. കണ്ണിന് ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ മാത്രമല്ല, സങ്കടം, സന്തോഷം, വേദന, ഞെട്ടൽ തുടങ്ങി പല സന്ദർഭങ്ങളിലും മനുഷ്യരിൽ കണ്ണുനീർ ഉണ്ടാവുന്നു. ഈ കണ്ണുനീരിന് പിന്നിലെ കാരണം വളരെ വ്യത്യസ്തമാണ്.
ആളുകൾ എന്തിനാണ് കരയുന്നത് എന്ന് കണ്ടെത്താൻ ഗവേഷകർ ഒരു പഠനം നടത്താൻ തീരുമാനിച്ചു. എന്നാൽ, ഗവേഷകർ വിചാരിച്ചതിലും വളരെ സങ്കീർണമായിരുന്നു ഇതെന്നാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കാരണം, സന്തോഷം, സങ്കടം തുടങ്ങി ഒരു വികാരങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള മേഖല മനുഷ്യന്റെ തലച്ചോറിലില്ല എന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഇതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ്.
മനുഷ്യരിൽ മൂന്ന് തരത്തിലുള്ള കണ്ണുനീർ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ബേസൽ, റിഫ്ലക്സ്, ഇമോഷണൽ എന്നിവയാണ് ഇവ. ഇതിൽ ബേസൽ കണ്ണിനെ ഈർപ്പമുള്ളതാക്കുന്നു. റിഫ്ലക്സ്, പൊടി പോലുള്ള ബാഹ്യവസ്തുക്കളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. ഈ രണ്ട് തരം കണ്ണുനീരും എല്ലാ ജീവജാലങ്ങളിലും ഉണ്ടാകുന്നതാണ്. ഇമോഷണൽ ആണ് മനുഷ്യരിൽ മാത്രം കാണപ്പെടുന്ന കണ്ണുനീർ. സന്തോഷം, സങ്കടം, നിരാശ, ഇഷ്ടമല്ലാത്തവ അടിച്ചേൽപ്പിക്കൽ തുടങ്ങിയ വികാരങ്ങൾ കാരണമുണ്ടാകുന്നതാണ് ഈ കണ്ണുനീർ.
വ്യത്യാസം
ദുരന്തസമയത്ത് ചില മൃഗങ്ങളും നിലവിളിക്കാറുണ്ട്. കാലക്രമേണ മനുഷ്യരും ബാക്കി എല്ലാ മൃഗങ്ങളും ഇത് പഠിച്ചു. ജനിച്ച് കുറച്ച് വർഷത്തേക്ക് സസ്തനികളും പക്ഷികളും അവരുടെ മാതാപിതാക്കളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. ഈ സമയങ്ങളിൽ ബുദ്ധിമുട്ടുകളിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ മാതാപിതാക്കളോട് അവർ അഭ്യർത്ഥിക്കുന്ന ഭാഷയായിരുന്നു കരച്ചിൽ. ഉദാഹരണത്തിന്, ഒരു കോഴിക്കുഞ്ഞോ ആട്ടിൻകുട്ടിയോ വിശക്കുമ്പോഴോ ഭയക്കുമ്പോഴോ വേദന അനുഭവപ്പെടുമ്പോഴോ കരയുന്നതുപോലെ ശബ്ദമുണ്ടാക്കുന്നു. എന്നാൽ, ഇവരിൽ ആ സമയത്ത് കണ്ണുനീർ ഉണ്ടാകുന്നില്ല. പക്ഷേ, ഒരു നവജീത ശിശുവിൽ ഉണ്ടാകുന്നത് ഇമോഷണൽ അല്ലെങ്കിൽ വൈകാരികമായ കണ്ണുനീരാണ്. ജനിച്ച് ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് കണ്ണുനീർ ഉണ്ടാകാൻ തുടങ്ങും.
നെതർലൻഡിലെ ടിൽബർഡ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിയിലെ എമിറേറ്റസ് പ്രൊഫസർ ആഡ് വിംഗർഹോസ്റ്റസ് പറയുന്നതനുസരിച്ച്, നമ്മൾ കരയുമ്പോഴും ഉറക്കെ ചിരിക്കുമ്പോഴുമെല്ലാം കണ്ണുകളിൽ അധിക സമ്മർദം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതാണ് കണ്ണുനീർ വരാൻ കാരണമെന്നാണ്. മറ്റൊരു പഠനത്തിൽ ജനങ്ങളോട് ചോദിച്ചിരുന്നു, സന്തോഷം, സങ്കടം, ഭയം പോലുള്ള അവസരങ്ങളിൽ കരയുമ്പോഴും കരയാത്തപ്പോഴും ഉണ്ടാകുന്ന വ്യത്യാസം എന്താണെന്ന്. ഈ സന്ദർഭങ്ങളിൽ കരഞ്ഞ് കഴിയുമ്പോൾ ഒരു സമാധാനം ലഭിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ പ്രതിഭാസത്തെക്കുറിച്ച് വർഷങ്ങളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയാണ്. ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ കരയുന്നത് സ്ത്രീകളാണെന്നാണ്. ഈ വ്യത്യാസത്തിന് കാരണം സാമൂഹികമായ സമ്മർദങ്ങളും ലിംഗപരമായ വേർതിരിവുമാകാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, ചെറുപ്പത്തിൽ കുട്ടികളെല്ലാം ഒരുപോലെയാണ് കരയുന്നത്. സമൂഹം ആൺകുട്ടികൾ കരയാൻ പാടില്ല എന്ന രീതി കാലങ്ങളായി പറഞ്ഞുവരുന്നതിനാലാകാം ഇതെന്നാണ് കോർണൽ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ഡോ. ജോനാഥൻ റോട്ടൻബെർഗിന്റെ അഭിപ്രായം.
സമൂഹം ആൺകുട്ടികളെ അവരുടെ കണ്ണുനീർ പ്രകടിപ്പിക്കാതിരിക്കാൻ പഠിപ്പിക്കുന്നു. ഹോർമോണുകളും ഇതി. പ്രധാന പങ്ക് വഹിക്കുന്നു. ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് ഉയരുന്നത് കരച്ചിൽ അടിച്ചമർത്തുന്നു. നേരേമറിച്ച്, സ്ത്രീകളിൽ ഈസ്ട്രജന്റഎ അളവ് വർദ്ധിക്കുന്നത് കരച്ചിൽ കൂടാൻ കാരണമാകുന്നു. ഇങ്ങനെ പല തരത്തിലുള്ള ഘടകങ്ങൾ ഉള്ളതിനാൽ, കണ്ണുനീരും വികാരങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഇനിയും ഗവേഷണങ്ങൾ ആവശ്യമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.