
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസര്‍വായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീല്‍ അഹമ്മദും ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം തുടരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
ടീമിലെ ആര്‍ക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനില്‍ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കില്‍ ഗ്രൂപ്പ് 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നാലെ ഗില്ലിനെയും ആവേശിനെയും തിരിച്ചക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താല്പര്യമില്ലെന്നും അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് ഗില്‍ സമയം ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യ-പാകിസ്ഥാന് മത്സരം കാണാൻ ട്രാവലിംഗ് റിസര്‍വുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീല്‍ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഗില്ലിനെ തിരിച്ചയക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗില്‍ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കാനഡക്കെതിരായ മത്സരത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അതിന് മുന്നോടിയായാണ ഗില്ലിനെയും ആവേശിനെയും തിരിച്ചയത്തുന്നത്.
Last Updated Jun 15, 2024, 7:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]