തിരുവനന്തപുരം/കണ്ണൂർ∙ മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന
വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന്, അവസാനനിമിഷം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇന്നലെ രാവിലെ 8.25ന്,
പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 549 വിമാനമാണ് റദ്ദാക്കിയത്.
ചെക്ക് ഇൻ ചെയ്യാൻ കാത്തുനിന്നവരോട് പുലർച്ചെ 3ന് ആണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്.
ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരും മറ്റ് അത്യാവശ്യ യാത്രകളുള്ളവരുമാണു ഭൂരിഭാഗവും.
യാത്ര 17, 18 തീയതികളിൽ പുനഃക്രമീകരിച്ച് ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും സ്വീകാര്യമല്ലെന്നു പല യാത്രക്കാരും അറിയിച്ചു. കണക്ഷൻ ഫ്ലൈറ്റ് നൽകണമെന്ന ആവശ്യം അറിയിച്ചപ്പോൾ ബെംഗളൂരുവിലും കൊച്ചിയിലും വിമാനം ക്രമീകരിക്കാമെന്ന് അറിയിച്ചു.
എന്നാൽ, ഇതിന്റെ സമയക്രമം വ്യക്തമാക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കി. സാങ്കേതികത്തകരാർ പരിഹരിച്ച് സർവീസ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു റദ്ദാക്കിയതെന്നും 21 വരെയുള്ള വിമാനങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
അതേസമയം, ക
അബുദാബിയിലേക്കു പുറപ്പെട്ട
വിമാനം പക്ഷിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട
എയർഇന്ത്യ എക്പ്രസിന്റെ ഐഎക്സ് 715 നമ്പർ വിമാനമാണു തിരിച്ചിറക്കിയത്. റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെയാണു പക്ഷി ഇടിച്ചത്.
176 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിലെ ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തി.
പിന്നീട് 9 മണിക്കു പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതു മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെ ഷാർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു.
യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]