
അയൽപക്കത്തെ മരം കാറ്റിൽ നമ്മുടെ പുരപ്പുറത്തു വീണാലോ? പരാതി ഇങ്ങനെ നൽകാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അയല്പക്കത്തെ പുരയിടത്തിലെ വമ്പന്‍ മരങ്ങള്‍ ശക്തമായ കാറ്റില്‍ നമ്മുടെ വീടിന്റെ ഭാഗത്തേക്ക് ആടിയുലയുമ്പോള്‍ എല്ലാവര്ക്കും കടുത്ത ആശങ്കയാണ്. പല തവണ പറഞ്ഞിട്ടും മരം വെട്ടിമാറ്റാന്‍ അയല്‍വാസി തയാറാകുന്നില്ലെന്നാണ് മിക്കവരുടെയും പരാതി. മരം വീണ് വീട് തകരുന്നതു വരെ പരാതി പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച പരാതി അധികൃതര്‍ക്കു നല്‍കുകയാണ് ആദ്യം വേണ്ടത്.
പരാതി എവിടെ? എങ്ങനെ?
∙ ഇതിനായി തദ്ദേശവകുപ്പിന്റെ കെ സ്മാര്‍ട് പ്ലാറ്റ്ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്.
∙ കെ സ്മാര്‍ട് സൈറ്റിലോ ആപ്പിലോ ആധാര്‍ നമ്പര്‍ നല്കി റജിസ്റ്റര്‍ ചെയ്ത് ‘പബ്ലിക് ഗ്രിവന്‍സ് റിഡ്രെസല്‍ ആന്‍ഡ് കംപ്ലെയ്ന്റ്’ എന്ന സെക്ഷനില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
∙ സ്വകാര്യ പുരയിടത്തിലെ മരങ്ങള്‍ക്കും പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ക്കും രണ്ടായാണ് പരാതി നല്‍കേണ്ടത്. മരം മുറിക്കല്‍, മരത്തിന്റെ ഭാഗങ്ങള്‍ മുറിക്കല്‍, ഫലങ്ങള്‍ പറിച്ചു മാറ്റല്‍, ശിഖരം കോതിയൊതുക്കല്‍ എന്നിവയ്ക്ക് പരാതി നല്‍കാം. വ്യക്തിപരമായും കൂട്ടത്തോടെയും പരാതി നല്കാന് സംവിധാനമുണ്ട്.
∙ അപേക്ഷകന്റെ പേര്, വിലാസം, ഏതു തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലാണ് വീട് ഉള്ളത് എന്നീ വിവരങ്ങൾ നല്‍കണം. സ്ഥലത്തിന്റെ വിവരങ്ങളും ചിത്രങ്ങളും വിഡിയോയും അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.
∙ അപേക്ഷ നൽകിയാൽ അപേക്ഷാ നമ്പര്‍, തീയതി ഇ-ഫയല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ രസീത് ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം.
∙ അപേക്ഷയുടെ തൽസ്ഥിതി അറിയാനും കെ സ്മാര്ട്ടിൽ സൗകര്യമുണ്ട്. അപേക്ഷ ഏത് ഉദ്യോഗസ്ഥന്റെ അടുത്താണ് എത്തിയിരിക്കുന്നതെന്നും ആരൊക്കെ കൈകാര്യം ചെയ്തുവെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതുവഴി അറിയാം.
∙ അപകടമരങ്ങൾ വെട്ടിയില്ലെങ്കിൽ ‘പണി’ കിട്ടും
ആരംഭിച്ചതോടെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പുകള് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഓറഞ്ച് ബുക്കിനെ അടിസ്ഥാനമാക്കിയാണ് ഈ അറിയിപ്പുകള്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായി നില്ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞുവീണ് ആളുകളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഇവ മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ പറയുന്നു. ഇത് ചെയ്യാത്ത വ്യക്തികളും സ്ഥാപനങ്ങളും അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നല്കാന് ഉത്തരവാദികളായിരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.