
‘ശസ്ത്രക്രിയയില്‍ പിഴവ് ഇല്ല’: യുവതിയുടെ 9 വിരലുകള്‍ നീക്കം ചെയ്ത സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കഴക്കൂട്ടത്ത് കോസ്മറ്റിക് ക്ലിനിക്കില്‍ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായതിനെ തുടര്‍ന്ന് വനിതാ സോഫ്റ്റ്വെയർ എന്‍ജിനീയര്‍ക്ക് ഹൃദയസ്തംഭനം നേരിടുകയും 9 വിരലുകള്‍ മുറിച്ചു നീക്കുകയും ചെയ്യേണ്ടിവന്ന സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി. ശസ്ത്രക്രിയയില്‍ പിഴവ് ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രക്തസമ്മര്‍ദത്തില്‍ മാറ്റം ഉണ്ടായപ്പോള്‍ യഥാസമയം ചികിത്സ നല്‍കിയില്ല. വിദഗ്ധ ചികിത്സയില്‍ കാലതാമസം ഉണ്ടായെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംഒ, പബ്ലിക് പ്രോസിക്യൂട്ടര്‍, ഫൊറന്‍സിക് സര്ജന് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എത്തിക്സ് കമ്മിറ്റി വീണ്ടും റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശം നല്കി. അതിനിടെ മെഡിക്കല്‍ ബോര്‍ഡ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലിനിക്കിന്റെ റജിസ്ട്രേഷന് റദ്ദാക്കി. മേയ് 10നാണ് റജിസ്ട്രേഷന് റദ്ദാക്കിയതെന്നാണു സൂചന. ഫെബ്രുവരി 22നാണ് നീതുവിന്റെ ശസ്ത്രക്രിയ നടത്തിയത്. അന്ന് ക്ലിനിക്കിന് റജിസ്ട്രേഷന് ഉണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സപ്പിഴവ് സംബന്ധിച്ച പരാതി ഉയര്‍ന്നതിനു തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് ക്ലിനിക്കിന് റജിസ്ട്രേഷന് നല്‍കുകയായിരുന്നു. ചികിത്സപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ മാര്‍ച്ച് 21നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ക്ലിനിക്കിന് എതിരായ പരാതിയില്‍ കലക്ടറുടെ ഓഫിസില്‍നിന്ന് ഏപ്രില്‍ 8നും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഏപ്രില്‍ 19നും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ കത്തു ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 29, 30 തീയതികളില്‍ നേരിട്ട് ക്ലിനിക് സന്ദര്‍ശിച്ച് സ്ഥാപനത്തിന്റെ യോഗ്യത നിര്‍ണയിച്ച ഉദ്യോഗസ്ഥസംഘം 6 ദിവസത്തിനകം മേയ് 5ന് അനുകൂല റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അന്നു തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനില്‍ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.