
ന്യൂഡൽഹി :ഹമാസിന്റെ ആക്രമണം തുടങ്ങി നാല് ദിവസത്തിന് ശേഷം, ഗാസ അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം ഗ്രൂപ്പിൽ നിന്ന് തിരിച്ചുപിടിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
3,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ ആക്രമണത്തിൽ ഇസ്രായേലിൽ 1,000-ലധികം ആളുകൾ കൊല്ലപ്പെട്ടു, ഗാസയിൽ 900 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച, ഗാസയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് 1,500 ഓളം തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഗാസയിലെ ഹമാസ് സൈറ്റുകൾ അവശിഷ്ടങ്ങളാക്കി മാറ്റുമെന്ന് ഇസ്രായേൽ നേതൃത്വം പ്രതിജ്ഞയെടുത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് ആക്രമണങ്ങളെ ഐസിസ് കൊലപാതകങ്ങളുമായി താരതമ്യം ചെയ്തു. “ഹമാസ് ഭീകരർ കുട്ടികളെ കെട്ടിയിട്ട് ചുട്ടുകളഞ്ഞു. അവർ കാട്ടാളന്മാരാണ്. ഹമാസ് ഐഎസ്ഐഎസാണ്,” അദ്ദേഹം പറഞ്ഞു. പാലസ്തീൻ മേഖലയിൽ നിന്നുള്ള പ്രധാന എക്സിറ്റ് പോയിന്റിലാണ് ചൊവ്വാഴ്ച ഇസ്രായേൽ സേനയുടെ ബോംബാക്രമണം നടന്നത്.