
സിറിയയിൽ 340 പേരെ വധിച്ചെന്ന് റിപ്പോർട്ട്
ഡമാസ്കസ്: സിറിയയിൽ 340ലേറെ ആളുകളെ സുരക്ഷാസേനയും സർക്കാർ അനുകൂല ആയുധധാരികളും ചേർന്ന് വധിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച മുതൽ ലതാകിയ പ്രവിശ്യയിലെ തീരദേശ മേഖലയിലാണ് കൂട്ടക്കൊല പൊട്ടിപ്പുറപ്പെട്ടതെന്നും സ്ത്രീകളും കുട്ടികളും അടക്കം അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയെന്നും വിവിധ സംഘടനകൾ അറിയിച്ചു. ജബ്ലെ, ബനിയാസ് തുടങ്ങിയ മേഖലകളിൽ സംഘർഷം രൂക്ഷമാണ്. വ്യാഴാഴ്ച മേഖലയിൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുയായികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിരുന്നു. 35 സുരക്ഷാ സേനാംഗങ്ങൾ അടക്കം 71 പേർ കൊല്ലപ്പെട്ടു. പിന്നാലെയാണ് അസദ് അനുകൂല വിമതർക്കെതിരെ വ്യാപക റെയ്ഡിന് ഇടക്കാല സർക്കാർ ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]