
സമീപകാലത്ത് മലയാള സിനിമയിൽ ഏറെ മുഴങ്ങിക്കേട്ട കാര്യമാണ് റിവ്യു ബോംബിംഗ്. തങ്ങളുടെ സിനിമകളെ മനപൂർവ്വം താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നവരാണ് ഓൺലൈൻ റിവ്യൂവർമാർ എന്നാണ് പല സിനിമാ പ്രവർത്തകരും പറഞ്ഞത്. ഇതിന്റെ പേരിൽ ഏതാനും റിവ്യുവർമാർക്കെതിരെ കേസും നിലവിലുണ്ട്. ഈ അവസരത്തിൽ റിവ്യുകളെ കുറിച്ച് നടൻ ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
കടകൻ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു അശോകന്റെ പ്രതികരണം. റിവ്യൂവർ ആയ അശ്വന്ത് കോക്ക് കടകൻ കണ്ട ശേഷം മണൽവാരൽ കഥ പത്ത് ഇരുപത് വർഷം മുന്നേ പറയേണ്ടതാണെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു ഹരിശ്രീ അശോകന്റെ മറുപടി.
“ഇവിടുത്തെ നിയമം അനുസരിച്ച് ഒരാൾക്ക് കൈക്കൂലി വാങ്ങാൻ പറ്റില്ല. അല്ലേ ? അവരെ ശിക്ഷിക്കാം. എന്നാലും കൈക്കൂലി വാങ്ങിക്കുന്നവർ ഇല്ലേ. അങ്ങനെ ഇല്ലെന്ന് പറയാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ കൈക്കൂലി വാങ്ങിക്കുന്ന ഒരു സബ്ജക്ട് പറഞ്ഞാൽ അത് ആ കാലഘത്തിൽ പറയേണ്ടതല്ലേ എന്ന് പറയാൻ പറ്റോ. ഈ സംഭവം എപ്പോഴും ഉണ്ട്. നമ്മൾ ഒരു കലാസൃഷ്ടി ഉണ്ടാക്കുമ്പോൾ അത് ഇൻട്രസ്റ്റിംഗ് ആയിരിക്കണം. കണ്ടിരിക്കാൻ പറ്റണം. ഭ്രമയുഗം എന്താ അന്ന് പറയാതിരുന്നത്. ഇപ്പോൾ പറയേണ്ട കഥയാണോന്ന് ആരെങ്കിലും പറയോ. ഇപ്പോള്‍ എന്തും പറയാം എന്നുള്ളതാണ്. ഈ ഉറുമ്പിന്റെ സ്വഭാവം എന്താണ്. അത് ശരീരത്ത് വന്നിരുന്ന് കടിക്കും. അത് അതിന്റെ സ്വഭാവം ആണ്. കുറ്റം പറയാൻ പറ്റില്ല. അത് വെള്ളത്തിൽ കിടക്കുമ്പോൾ കൈ കൊടുത്ത് കേറി വന്നാലും പോകുന്ന വഴിക്ക് ഒരു കടി തന്നിട്ടേ പോകൂ. അങ്ങനെ റിവ്യൂ പറയുന്നവരാണ് ചിലർ. അവരത് പറഞ്ഞോട്ടെ. അത് നേരെയാക്കാൻ വലിയ ബുദ്ധിമുട്ടാ. അവർ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ. അത് സൃഷ്ടിയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല”, എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.
‘പ്രേമയുഗം ബോയ്സി’ന് മുന്നിൽ വീണോ ‘തങ്കമണി’ ? ആദ്യദിനം ദിലീപ് ചിത്രം നേടിയത് എത്ര ?
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Last Updated Mar 8, 2024, 8:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]