
.news-body p a {width: auto;float: none;}
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്ത് മെട്രോ റെയിൽ പദ്ധതി 2025-26ൽ അവതരിപ്പിക്കുമെന്നും അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടയിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വർഷങ്ങളിർ കൂടുതൽ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മറ്റ് വികസന പദ്ധതികൾ
വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്രസഹായം തേടും.
കേരളത്തിലെ 150 പാലങ്ങളുടെ നിർമാണ് ഉടൻ പൂർത്തിയാക്കും.
വിദേശവിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും.
ലൈഫ് പദ്ധതിക്ക് 1160 കോടി
നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി.
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
ഹെൽത്ത് ടൂറിസത്തിന് 50 കോടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]