
‘അമാനുഷിക സിദ്ധി’ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു, യുട്യൂബർ; അസ്മയുടെ സംസ്കാരം രഹസ്യമായി നടത്താനുള്ള സിറാജുദീന്റെ നീക്കം തടഞ്ഞു
പെരുമ്പാവൂർ ∙ മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം ഏറ്റെടുത്ത പൊലീസ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
കളമശേരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം പെരുമ്പാവൂരിൽ കബറടക്കും.
Latest News
പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻ ചുവട് കൊപ്രമ്പിൽ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മൻസിലിൽ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്.
പ്രസവാനന്തരം പ്രശ്നങ്ങൾ നേരിട്ടെങ്കിലും ആശുപത്രിയിൽ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 6ന് പ്രസവിച്ച അസ്മ, രാത്രി 9ന് മരിച്ചു. മൃതദേഹവും നവജാതശിശുവുമായി സിറാജുദീൻ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ആംബുലൻസിൽ ഞായറാഴ്ച രാവിലെ 7ന് യുവതിയുടെ വീട്ടിൽ എത്തി.
രാത്രി 12ന് ആണ് അസ്മ മരിച്ച വിവരം വീട്ടിൽ അറിയിക്കുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോൾ ബന്ധുക്കളായ സ്ത്രീകൾ ചോദ്യം ചെയ്തു.
തുടർന്നുള്ള സംഘർഷത്തിൽ പരുക്കേറ്റ ഭർത്താവ് ഉൾപ്പെടെ 6 പേരും അസ്മയുടെ ബന്ധുക്കളായ സ്ത്രീകൾ ഉൾപ്പെടെ 5 പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്യുപങ്ചർ ബിരുദം നേടിയിട്ടുള്ളവരാണ് ഇരുവരും.
മടവൂർ കാഫില എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്നയാളാണ് സിറാജുദീൻ. അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.
അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ആദ്യത്തെ രണ്ടെണ്ണം ആശുപത്രിയിലും പിന്നീടുള്ള മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്.
അസ്മയുടെ മറ്റ് മക്കൾ: മുഹമ്മദ് യാസിൻ, അഹമ്മദ് ഫൈസൽ, ഫാത്തിമത്തുൽ സഹറ, അബുബക്കർ കദീജ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]