![](https://newskerala.net/wp-content/uploads/2024/10/1730104291_fotojet-1-_1200x630xt-1024x538.jpg)
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലേക്ക് പോയാൽ പിന്നെ മണ്ഡലത്തിലേക്ക് വരില്ലെന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഉത്തരവാദിത്വം ഏറ്റവും കൂടുതൽ നന്നായി അറിയാവുന്നത് സ്ത്രീകൾക്കാണ്. താൻ എല്ലാക്കാലത്തും ഉത്തരവാദിത്വം നന്നായി നിർവഹിക്കാറുണ്ട്. ബോർഡിംഗിൽ ആയിരുന്ന മകനെ എപ്പോഴും കാണാൻ ചെന്ന തന്നെ കോളേജിലെ പ്രിൻസിപ്പൽ വിലക്കിയ കാര്യമടക്കം വിവരിച്ചുകൊണ്ടാണ് പ്രിയങ്ക തന്റെ ആത്മാർത്ഥത വിവരിച്ചത്. ആ കോളേജ് പ്രിൻസിപ്പലിനെ പോലെ ഈ മണ്ഡലത്തിൽ ഉള്ളവരും എപ്പോഴും മണ്ഡലത്തിൽ വരേണ്ടെന്ന് ഭാവിയിൽ പറയുമെന്ന് പ്രിയങ്ക പ്രചാരണ യോഗത്തിൽ പറഞ്ഞു
‘മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ടവരെ കാണാൻ പ്രധാനമന്ത്രി വന്നു, പക്ഷേ അവർക്ക് വേണ്ടത് നൽകിയില്ല’; പ്രിയങ്ക
അതേസമയം പ്രചാരണത്തിനിടെ മലയാളത്തിൽ പ്രസംഗിച്ച് പ്രിയങ്കാ ഗാന്ധി കയ്യടി നേടിയിരുന്നു. എല്ലാവർക്കും നമസ്കാരം എന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക, മലയാളം പഠിക്കാൻ താൻ ശ്രമിക്കുകയാണെന്നും വിവരിച്ചിരുന്നു.
തലസ്ഥാനത്തടക്കം 115.5 മിമീ വരെ മഴ ലഭിക്കാവുന്ന സാഹചര്യം, മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]