
തിരുവനന്തപുരം:സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ. കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രി പി പ്രസാദ് ചോദിച്ചു. സിപിഐ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു യോഗത്തിൽ ഇല്ലായിരുന്നു.കൂടുതൽ ചർച്ചക്കായി ബിൽ മാറ്റിവച്ചു.
കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ല് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി ബംഗളൂരുവിൽ ആയതുകൊണ്ട് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ സംവരണമുണ്ടാകും. അതേസമയം ഫീസിൽ സർക്കാരിന് നിയന്ത്രണമുണ്ടാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]