
.news-body p a {width: auto;float: none;}
കാൺപൂർ: എന്നും ചെറുപ്പമായിരിക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്നും പണം തട്ടി ദമ്പതികൾ. 35 കോടി രൂപയാണ് ഇവർ തട്ടിയത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർക്കെതിരെയാണ് കേസ്. ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്ക് കടന്നതായാണ് സംശയം.
‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൺപൂരിലെ കിദ്വായ് നഗർ പ്രദേശത്ത് രാജീവും രശ്മിയും തെറാപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ടൈം മെഷീൻ തെറാപ്പി സെന്ററിൽ ഉണ്ടെന്നും 60 വയസുള്ളയാളെ 25 വയസുകാരനാക്കാൻ ഇതുകൊണ്ട് സാധിക്കുമെന്നും എല്ലാവരോടും പറഞ്ഞു. ഓക്സിജൻ തെറാപ്പിയിലൂടെ വയോധികരെ ചെറുപ്പമാക്കാൻ സാധിക്കുമെന്ന് ഉപയോക്താക്കൾക്ക് ദമ്പതികൾ വാഗ്ദാനം നൽകി. ഇതോടെ തെറാപ്പി സെന്ററിൽ വൻ തിരക്കായി.
പ്രദേശത്തെ മലിനവായു കാരണം ആളുകൾ പെട്ടെന്ന് പ്രായമായെന്നും ഓക്സിജൻ തെറാപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനം തിരികെ കൊണ്ടുവരാമെന്നുമാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്ക് മൂന്ന് വർഷത്തേക്കുള്ള പാക്കേജും വാഗ്ദാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ കയ്യിൽ നിന്നും ദമ്പതികൾ 10.75 ലക്ഷം രൂപ ഇത്തരത്തിൽ തട്ടിയെന്നാണ് പരാതിക്കാരിൽ ഒരാളായ രേണു സിംഗ് പറഞ്ഞത്. നൂറുകണക്കിന് ജനങ്ങളിൽ നിന്നായാണ് 35 കോടിയോളം രൂപ ഇവർ തട്ടിയെടുത്തത്. സംഭവത്തിൽ കേസെടുത്തെന്നും ദമ്പതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.