
10:35 PM IST:
ബിജെപിയില്‍ ചേര്‍ന്ന തീരുമാനത്തില്‍ വിശദീകരണവുമായി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്. സഭ നേതൃത്വം പറഞ്ഞാല്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം മാറ്റുമെന്ന് ഫാ. ഷൈജു കുര്യന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ വ്യക്തമാക്കി. സഭയാണ് തനിക്ക് വലുതെന്നും നേതൃത്വം പറയുന്നതുപോലെ ചെയ്യുമെന്നും ഫാ. ഷൈജു വ്യക്തമാക്കി.
10:35 PM IST:
മുൻ ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വെച്ച കേസിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്നു രുക്സാന
10:35 PM IST:
സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന യുവ നേതാക്കളെ പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് മുഈനലി തങ്ങള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ സമസ്തയിലെ എല്ലാവര്ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ജാമിയ നൂരിയ വാര്‍ഷിക സമ്മേളനത്തിന്റ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും വേദിയിലിരുത്തിയായിരുന്നു മു ഈനലി തങ്ങളുടെ പരാമര്‍ശം
7:47 PM IST:
ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങൾക്കെതിരെ മറു തന്ത്രവുമായി സഞ്ജയ് സിംഗ് വിഭാഗം. സാക്ഷി മാലിക്ക്, ബജറങ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിലെത്തി. വൈകീട്ട് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ജൂനിയർ ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു
7:15 PM IST:
ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് മടങ്ങി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന, തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ സാവിത്രി നരസിംഹ റാവു, ഏലൂർ നഗരസഭ കൗൺസിലർ സജു വടശ്ശേരി, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ നാരായണൻ നമ്പൂതിരി, എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്.തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി വ്യോമ സേനയുടെ രാജ്ദൂത് വിമാനത്തിൽ വൈകിട്ട് 6.25 നാണ് ദില്ലിക്ക് മടങ്ങിയത്.
7:09 PM IST:
നവകേരള സദസില്‍ കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ പൊലിസ് തടഞ്ഞുവെച്ചെന്ന പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചു.
7:08 PM IST:
തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളന വേദിയില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികളെയും പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തെയും വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘മോദിയുടെ ഗ്യാരണ്ടികള്‍’ എണ്ണി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും മോദി രംഗത്തെത്തി. സ്വര്‍ണ്ണക്കടത്തും തൃശൂര്‍ പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട വാടക തര്‍ക്കവും ഉള്‍പ്പെടെ മോദി പരാമര്‍ശിച്ചു. ക്രിസ്തുമസ് വിരുന്നില്‍ എത്തിയ ക്രിസ്തുമത നേതാക്കള്‍ക്കും മോദി നന്ദി പറഞ്ഞു. കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും ഈ ‘ഇന്ത്യ’ സഖ്യം കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി തുറന്നടിച്ചു.
2:28 PM IST:
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയെന്ന കാര്യത്തെ കുറിച്ച് കേട്ടിട്ടില്ലെന്നു സാദിഖലി തങ്ങൾ. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോടുള്ള സാദിഖലി തങ്ങളുടെ പ്രതികരണം.
2:27 PM IST:
മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ഹർജിയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി സുപ്രീം കോടതി. മാർച്ച് 11 ലേക്ക് സുപ്രീംകോടതി ഹർജി മാറ്റി. പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ മൊയ്ത്ര ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് ലോക്സഭയിൽ നിന്നും മഹുവ അയോഗ്യയാക്കപ്പെട്ടത്.
1:37 PM IST:
ഓഹരി വിപണിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണത്തിൽ അദാനിക്കും സെബിക്കും ആശ്വാസം. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം അന്വേഷിക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി.
1:36 PM IST:
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് ആവശ്യം.
12:32 PM IST:
സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ 12 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.
8:52 AM IST:
ചെന്നൈ വഴി ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്.
7:48 AM IST:
പൗരത്വ നിയമഭേദഗതി തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരും.
7:48 AM IST:
മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
7:47 AM IST:
ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
7:47 AM IST:
അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.
7:46 AM IST:
ബിജെപിയുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള റോഡ് ഷോയ്ക്കും മഹിളാ റാലിക്കുമായി പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരിലെത്തും. ഉച്ചതിരിഞ്ഞ് 2 മണിയോടെ കുട്ടനെല്ലൂർ ഗവൺമെന്റ് കോളജ് ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം സ്വരാജ് റൗണ്ടിലെത്തും. ജില്ലാ ആശുപത്രി ജംങ്ഷനിൽ നിന്നും തുടങ്ങി നായ്കനാൽ വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. തുടർന്ന് തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും.