
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് 250 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മുന്‍നിര പെട്ടെന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മദ്ധ്യനിരയില്‍ അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ 2(7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15(17) എന്നിവര്‍ പെട്ടെന്ന് മടങ്ങി. പോയിന്റില്‍ ഗ്ലെന്‍ ഫിലിപ്സിന്റെ പറക്കും ക്യാച്ചില്‍ വിരാട് കൊഹ്ലി 11(14) പുറത്തയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 30ന് മൂന്ന് എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ 79(98), അക്സര്‍ പട്ടേല്‍ 42(61) സഖ്യം നേടിയ 98 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
അക്സറിനെ പുറത്താക്കി രചിന് രവീന്ദ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന കെഎല്‍ രാഹുല്‍ 23(29), ഹാര്‍ദിക് പാണ്ഡ്യ 45(45), രവീന്ദ്ര ജഡേജ 16(20) എന്നിവര്‍ ടീം സ്കോര്‍ 250ന് അടുത്ത് എത്തിച്ചു. മുഹമ്മദ് ഷമി 5(8) റണ്‍സ് നേടി പുറത്തായപ്പോള്‍ കുല്‍ദീപ് യാദവ് 1*(1) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്, വില്യം ഒറൂക്ക്, മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തില്‍ വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തു. വിജയിക്കുന്ന ടീം ഓസ്ട്രേലിയയേയും തോല്‍ക്കുന്ന ടീം ദക്ഷിണാഫ്രിക്കയേയും സെമിയില്‍ നേരിടും. ഇന്ത്യയുടെ സെമിഫൈനല്‍ മത്സരം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ന്യൂസിലാന്‍ഡിന്റെ സെമി പോരാട്ടം പാകിസ്ഥാനിലെ ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തിലും നടക്കും.