
വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് തയ്യാറാക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വയനാട് തെക്കുംതറയിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ബിനീഷ് ചക്കരയെന്ന വ്യക്തിയെ കൽപ്പറ്റ പൊലീസ് പ്രതിചേർത്തു.
ബിനീഷ് 2500 കിറ്റുകൾ ഓഡർ ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും എഫ്ഐആറിലുണ്ട്. വയനാട്ടിൽ കിറ്റുവിവാദത്തിൽ രണ്ടാമത്തെ കേസാണിത്.
ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ തെക്കുംതറയിലെ ബിജെപി പ്രവർത്തകൻ വി.കെ.ശശിയുടെ വീട്ടിൽ നിന്ന് 150 ൽ അധികം കിറ്റുകൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ കേസിൽ പ്രതിചേർത്തിട്ടില്ല. വിഷുക്കിറ്റുകളാണെന്നും എത്താൻ വൈകിയെന്നും ആയിരുന്നു
വീട്ടുകാരുടെ വിശദീകരണം. 2500 കിറ്റുകൾ ബിനീഷ് കൽപ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയിൽ നിന്ന് ഓഡർ ചെയ്തതതായി പൊലീസ് FIR ലുണ്ട്. ഇതിൽ 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയിൽ നിന്ന് കിറ്റുകണ്ടെത്തിയ വിഷയത്തിൽ ബത്തേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Story Highlights: kit for vote wayanad case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]