
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വയനാട് പാക്കേജ് പോലും പരിഗണിക്കാതെ കേരളത്തെ അവഗണിച്ച ബഡ്ജറ്റ് നിരാശജനകവും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം തുല്യപരിഗണന കാണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘രാഷ്ട്രീയമായി താൽപര്യമുളള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. മറ്റുള്ള സ്ഥലങ്ങളിൽ ഒന്നും ചെയ്യുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ന്യായമായ പ്രതീക്ഷ ചില കാര്യങ്ങളിലുണ്ടായിരുന്നു. വയനാട് പാക്കേജും വിഴിഞ്ഞവുമുൾപ്പടെ കേരളത്തിന് കിട്ടേണ്ട സാമ്പത്തിക കാര്യങ്ങളിൽ ഒരു ചർച്ചയുമുണ്ടായില്ല. പൊതുവിൽ കേരളത്തോട് ബഡ്ജറ്റിലുണ്ടായ സമീപനും അങ്ങേയറ്റം നിരാശ ജനകമാണ്. എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാൽ ആ വീതംവെപ്പിൽ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു.
പ്രാദേശിക വാദമുന്നയിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ബിഹാറിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയപരമായ ചില തീരുമാനങ്ങളുണ്ടായേക്കാം. എന്നാൽ വയനാട് ദുരന്തത്തിന് പ്രത്യേക പരിഗണന, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതിക്ക് പ്രത്യേക പരിഗണന അങ്ങനെ പൊതുവിൽ ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തിൽ തിരുത്തലുണ്ടാകുമെന്നാണ് പ്രതീക്ഷ.ബഡ്ജറ്റിന്റെ പൊതുവായ സമീപനം നോക്കുമ്പോൾ കേരളത്തെ പറ്റി ഏത് റിപ്പോര്‍ട്ട് എടുക്കുമ്പോഴും നല്ല കാര്യങ്ങളല്ലാതെ പറയാന്‍ പറ്റുന്നില്ല.
സുസ്ഥിരവികസനത്തെയും മാലിന്യ നിര്‍മാര്‍ജനത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച കണക്കുകളെല്ലാം കേരളത്തിനനുകൂലമാണ്. രാജ്യത്താകെയുള്ള സാമ്പത്തികവളര്‍ച്ച നോക്കുമ്പോള്‍ ആ ശതമാനത്തേക്കാളും മെച്ചപ്പെട്ടതാണ് കേരളത്തിനുണ്ടായ വളര്‍ച്ചയെന്ന് കാണാം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ പ്രശ്നം ഈ പദ്ധതികള്‍ക്കായി കേന്ദ്രം പണമനുവദിക്കും. ഇത് കേരളത്തിന് ആവശ്യമില്ല. അടുത്ത ഘട്ട വികസനത്തിനായി പണം കേരളത്തിന് ലഭിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയെ മുഴുവന്‍ പരിഗണിക്കുന്ന ബഡ്ജറ്റല്ല ഇത് എന്ന് എംപിമാർ പറയുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ധനമന്ത്രിയും പ്രധാനമന്ത്രിയും സർക്കാരുമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകുന്ന ബഡ്ജറ്റായിരുന്നില്ല ഇത്. ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ഒരേ അളവില്‍ ഷര്‍ട്ടും പാന്റും തയ്പ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. എല്ലാവര്ക്കും ഒരേ അളവാണോ. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുണ്ട്. വിളകള്‍ക്കും മണ്ണിനും വ്യത്യസ്തതയുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും പറ്റുന്ന രീതിയിലുള്ള കാര്യങ്ങളുണ്ടാകണം. മഖാന കേരളത്തില്‍ അത്രയും പെട്ടെന്ന് പറ്റുന്ന കൃഷിയാണോ. അതേസമയം റബറിനെ പരിഗണിച്ചുമില്ല.
കേരളത്തിലെ 12-ഓളം ജില്ലകളില്‍ ആളുകള്‍ക്ക് വരുമാനം നല്‍കുന്നതാണ്. പൊളിറ്റക്കല്‍ ഗിമ്മിക്കുകള്‍ കാണിക്കുന്നതിലല്ല കാര്യം.’ ആകാശത്ത് നിന്ന് നോട്ടെടുക്കാന്‍ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ. കിട്ടേണ്ട പണം വലിയതോതില്‍ വെട്ടിക്കുറച്ചിട്ടും കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്നുള്ളത് അഭിമാനകരമായ കാര്യമാണ്’- മന്ത്രി വ്യക്തമാക്കി.