
വയനാട് ജില്ലയുടെ വൃത്തിക്ക് മാര്‍ക്കിടുന്നു; സർവേ 23 വരെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ വയനാട് ജില്ലയുടെ വൃത്തിക്ക് മാര്‍ക്കിടാന്‍ സ്വച്ഛ് സർവേക്ഷൺ സർവേ ജൂണ്‍ 23 വരെ നടത്തും. സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ നടത്തുന്ന രണ്ടാംഘട്ട സർവേയിലാണ് ജില്ല ഉള്‍പ്പെട്ടത്. സര്‍വേ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്ക് നല്‍കുകയാണ് സ്വച്ഛ് സര്‍വേക്ഷൺ. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങൾ എന്നിവയാണ് വൃത്തി സർവേയില്‍ പരിശോധിക്കുക.
ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും 45 വില്ലേജുകളില്‍ ടീം സർവേ നടത്തും. ഓരോ ഗ്രാമപഞ്ചായത്തിലെയും തിരഞ്ഞെടുക്കുന്ന 20 മുതല്‍ 30 വരെ വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തും. വീടുകളിലെ ശുചിത്വ-ശുചിമുറി- മാലിന്യസംസ്കരണ-മലിനജല സൗകര്യങ്ങള്‍, പൊതു ഇടങ്ങളിലെ ശുചിത്വം, മാലിന്യം വലിച്ചെറിയല്‍, മലിനജലത്തിന്റെ തോത് എന്നിവ പരിശോധിക്കും. ഗ്രാമപഞ്ചായത്തുകളുടെ നിലവിലെ ജൈവ-അജൈവ-ദ്രവ മാലിന്യ സംസ്കരണ ഉപാധികളും പ്രവര്‍ത്തനവും സമിതി വിലയിരുത്തും. ശൗചാലയ മാലിന്യ സംസ്കരണം, ജൈവ മാലിന്യ സംസ്കരണ ഗോബര്ധന് ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും എന്നിവയും പരിശോധിക്കും.
സംസ്ഥാനത്തെ 450 വില്ലേജുകളിലായി സ്വച്ഛ് സര്‍വേക്ഷൺ വൃത്തി പരിശോധന നടത്തും. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സമിതി മാര്‍ക്ക് നല്‍കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സർവേയുടെ ഭാഗമായി രാജ്യത്തെ 761 ജില്ലകളിലായി 21,000 വില്ലേജുകളില്‍ പരിശോധന നടത്തും. 3,36,000 വീടുകള്‍, 1,05,000 പൊതു ഇടങ്ങള്‍, 1971 പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ്, 875 ഗോബര്ധന് പ്ലാന്റ്, 983 ശൗചാലയ പ്ലാന്റ് എന്നിവ സര്‍വ്വെ അടിസ്ഥാനമാക്കി പരിശോധിക്കും. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായമറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷനും (സ്വച്ഛ് സര്‍വേക്ഷൺ ഗ്രാമീണ്‍ 2025) ഉപയോഗിക്കും.