
മാനന്തവാടി ∙ വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ലക്ഷങ്ങളുടെ വീസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുംമൂട് കണ്ണനാകുഴി ലക്ഷ്മി സദനത്തില്‍ രാജേന്ദ്രന് പിള്ള എന്ന ബിജു നെടുമ്പള്ളിലിനെയാണ് മാനന്തവാടി പൊലീസ് മാവേലിക്കരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
നെതര്‍ലാൻഡ്സിൽ ജോലിയുള്‍പ്പെടെയുള്ള വീസക്കായി 3 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. 1,40,000 രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.
ഒരു ലക്ഷം രൂപയാണ് ആദ്യ ഗഡുവായി നല്കാന് ആവശ്യപ്പെട്ടത്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 45 ഓളം പേര് ഈ തുക നല്‍കിയിരുന്നു.
വീസ ലഭിച്ചില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാമെന്നും ഇതിന്റെ ഉറപ്പിലേക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെക്കും നല്‍കിയാണ് വിശ്വാസം നേടിയെടുത്തത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും വീസ ലഭിക്കാതിരുന്നപ്പോള്‍ അപേക്ഷകര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇതിനെ തുടർന്നാണ് പൊലീസില്‍ പരാതിയെത്തിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് സൂചന.
മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ് എസ്ഐമാരായ ഷിബു പോള്‍, വി.ബി.
ശിവാനന്ദന്, എഎസ്ഐ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനീഷ് കുമാര്‍, സെബര്‍ സെല്ലിലെ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]