
കേസെടുത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽപണിമുടക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിങ്ങാലക്കുട∙ കരുവന്നൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ സമീപവാസിയെ മർദിച്ച സംഭവത്തിൽ തങ്ങൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ജീവനക്കാർ നടത്തിയ മിന്നൽപണിമുടക്ക് ഉച്ചയോടെ പിൻവലിച്ചു. ബസ് ഉടമകളെയും ജീവനക്കാരെയും വിളിച്ചു ചേർത്ത് റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്.
റോഡ് നവീകരണം നടക്കുന്ന കരുവന്നൂർ വലിയ പാലത്തിന് സമീപം വൺവേ തെറ്റിച്ച് എത്തിയ കാർ യാത്രക്കാരുമായി ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മി എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിലെ ജീവനക്കാർ തർക്കമുണ്ടായിരുന്നു.ഇതിൽ ഇടപെട്ട സമീപവാസിയായ ഷിഹാബിനെ ബസുകാർ ആക്രമിച്ചു. ഷിഹാബിനെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ബസ് ജീവനക്കാർ റീൽ പോസ്റ്റ് ചെയ്തിരുന്നു. ഷിഹാബ് നൽകിയ പരാതിയിൽ കേസെടുത്ത ചേർപ്പ് പൊലീസ്, ബസ് ജീവനക്കാരായ നെടുപുഴ വലിയാലക്കൽ സ്വദേശി പുതുവീട്ടിൽ ആഷിക് പി.കുമാർ (25), അവിണിശേരി സ്വദേശി മനു മാത്യു (35) എന്നിവരെ അറസ്റ്റ് ചെയ്ത് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കേസെടുത്തതിനെതിരെയാണ് മിന്നൽ സമരം നടത്തിയത്. രാവിലെ ആരംഭിച്ച പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി അധിക സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് കുറവുണ്ടായില്ല. ഉച്ചയോടെ സമരം പിൻവലിച്ചെങ്കിലും ചുരുക്കം ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.