തിരുവല്ല ∙ മന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രി വീണാ ജോർജിന് കെഎസ്യു പ്രതിഷേധത്തിനിടയിൽ പരുക്കേറ്റുവെന്നത് പൂർണമായും കെട്ടിച്ചമച്ച കഥയാണ്.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും അക്രമം നടന്നതായുള്ള സൂചനയില്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമിലില്ലാത്ത കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വച്ച് മന്ത്രി അഭിനയിക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ പേരിൽ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെ ശക്തമായി നേരിടും.
അടുത്തമാസം പിണറായി വിജയൻ ഭരണം ഒഴിയുമ്പോൾ 6 ലക്ഷം കോടി രൂപയുടെ ബാധ്യതയായിരിക്കും സംസ്ഥാനത്തിനുണ്ടാകുക.
അഴിമതിയും ആർഭാടവും മുഖമുദ്രയാക്കിയ എൽഡിഎഫ് സർക്കാർ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടിലാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും സതീശൻ ആരോപിച്ചു.
പൊതു സമ്മേളനം കെപിസിസി കോർ കമ്മിറ്റി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളിൽ വ്യക്തതയുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കേരളജനത ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, മുൻ എംഎൽഎമാരായ പന്തളം സുധാകരൻ, ജോസഫ് എം.പുതുശേരി, മാലേത്ത് സരളാദേവി, കെപിസിസി ജനറൽ സെക്രട്ടറി എൻ.ഷൈലാജ്, കേരള കോൺഗ്രസ്, സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, സാം ഈപ്പൻ, റെജി തോമസ്, രാജു പുളിമ്പള്ളിൽ, എബി മേക്കരിങ്ങാട്ട്, പി.എം.അനീർ, മധുസൂദനൻ പിള്ള, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ വർഗീസ് ജോൺ, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് ബിനു വി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലത്തിന്റെ വികസന രേഖ യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ പ്രതിപക്ഷ നേതാവിന് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

