
മഴയോട് ‘മത്സരിച്ച്’ സ്റ്റേഡിയം നിർമാണം; മൈതാനത്തു മണ്ണ് നിറയ്ക്കുന്നതിനും ട്രാക്ക് നിർമിക്കുന്നതിനും മഴ തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ജില്ലാ സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. കനത്ത മഴ മൈതാനത്തു മണ്ണ് നിറയ്ക്കുന്നതിനും ട്രാക്ക് നിർമിക്കുന്നതിനും തടസ്സമായി. മഴയത്തു വെള്ളം കെട്ടി ചെളിയടിഞ്ഞതു പ്രവൃത്തികളെ ബാധിച്ചു. മൈതാനത്ത് മണ്ണ് നിറയ്ക്കുന്ന ജോലിയാണ് നടക്കുന്നത്. ട്രാക്ക് നിർമിക്കുന്നതിനു ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയ ശേഷമാണ് മണ്ണ് നിറയ്ക്കുന്നത്. ആകെ വേണ്ടത് 18 ലക്ഷം അടി മണ്ണാണ്. 8 ലെയ്നുകളിലായാണു ട്രാക്ക് നിർമാണം.സ്റ്റേഡിയം നിർമാണത്തിന്റെ കാലാവധി 2 വർഷമാണ്. ഒരു വർഷം മുൻപാണ് നിർമാണം തുടങ്ങിയത്.
മഴ മാറുന്നതോടെ മണ്ണ് നിറയ്ക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.മൈതാനത്ത് മധ്യഭാഗത്ത് ഒന്നര മീറ്റർ ഉയർത്തും. പവിലിയൻ രണ്ട് ബ്ലോക്കുകളുടെ പൈലിങ് പൂർത്തിയായി. സ്വിമ്മിങ് പൂൾ പൈലിങ് ക്യാപ്, ബാലൻസിങ് ടാങ്ക് നിർമാണം എന്നിവയാണു നടത്തുന്നത്. 47 കോടിയാണു പദ്ധതിച്ചെലവ്. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈലിങ് പാതിയോളം പൂർത്തിയായി. സ്റ്റേഡിയത്തിൽ ഫുട്ബോൾ ടർഫും സജ്ജമാക്കുന്നുണ്ട്.