
കലഞ്ഞൂർ ∙ പൂമരുതിക്കുഴിയിൽ വീട്ടിൽ പുലിയെത്തിയതിനു പിന്നാലെ കാട്ടാന മറ്റൊരു വീടിന്റെ ജനൽച്ചില്ല് തകർത്തു. പൂമരുതിക്കുഴി ഷൈജു ഭവനം പ്രഭുരാജിന്റെ വീടിന്റെ ജനൽച്ചില്ലാണു കാട്ടാന തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ചില്ല് പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് നോക്കിയത്.
പറമ്പിലെ തെങ്ങിന്റെ ഭാഗത്തായി കാട്ടാനയെ കണ്ടു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ജീവനക്കാരെത്തി ആനയെ കാട്ടിലേക്ക് ഓടിക്കുകയും ചെയ്തു. പറമ്പിലും ആന നാശം വരുത്തിയിട്ടുണ്ട്.
∙ പൂമരുതിക്കുഴിയിൽ പൊന്മേലിൽ സതീഷിന്റെ വീട്ടിൽ പുലി എത്തിയ സംഭവത്തെ തുടർന്ന് സമീപത്ത് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെ മുതൽ ആടിനെ കെണിയായി വച്ചിട്ടുണ്ട്.
കൂടാതെ നാലാം വാർഡിൽ കൂടൽ പാക്കണ്ടത്ത് കോഴിയെ പുലി പിടികൂടിയ സ്ഥലത്ത് ഇന്ന് രാവിലെ കൂട് സ്ഥാപിക്കും. പൂമരുതിക്കുഴിയിൽ സതീഷിന്റെ വീട്ടിലും കാട്ടാന ചില്ല് തകർത്ത വീട്ടിലും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, കെ.യു.ജനീഷ് കുമാർ എംഎൽഎ എന്നിവർ സന്ദർശനം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]