വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നയ്ക്കൽക്കടവ് ആനയടിയാൻ പരുതയിലെ മുനിയറ സാമൂഹികവിരുദ്ധർ തകർത്തു. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ സാക്ഷ്യപ്പെടുത്തിയ മുനിയറയാണ് തകർത്തത്.
കിഴക്കഞ്ചേരി രണ്ടാം വില്ലേജിൽ ആനയടിയാൻ പരുത സർക്കാർ ഭൂമിയിലാണ് മുനിയറയുള്ളത്. ഒട്ടേറെ നന്നങ്ങാടികളും മുനിയറകളും ഇവിടെ ഉണ്ടെങ്കിലും ഏകദേശം പൂർണ തോതിലുള്ള മുനിയറയാണ് കൂടവും കല്ലുളിയും ഉപയോഗിച്ച് തകർത്തത്.
സംഭവത്തിൽ പ്രതിഷേധം വ്യാപകമായി.
പരിസ്ഥിതി പ്രവർത്തകനായ എം.ഹരിദാസിന്റെ നേതൃത്വത്തിൽ മംഗലംഡാം പൊലീസിൽ പരാതി നൽകി. മുനിയറ തകർക്കാൻ ഉപയോഗിച്ച കല്ലുളി ഇവിടെ നിന്ന് കണ്ടെത്തി.
ഇതിനിടെ ഇന്നലെ ചരിത്ര ഗവേഷകർ ആയ പട്ടാമ്പി ഗവ.കോളജിലെ ചരിത്ര വിഭാഗം പ്രഫസർ കെ.രാജൻ, വിദ്യാഭ്യാസ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ വി.രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുത പദ്ധതി പ്രദേശത്തിന്റെ താഴ്വാരമാണ് കൊന്നക്കൽക്കടവ്. ഏഴു ഹെക്ടറോളം വിസ്തൃതിയുള്ള പാറപ്പുറമായ ഈ സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്തെത്തിയിരുന്നു.
ക്വാറി തുടങ്ങാനും നീക്കമുണ്ടായിരുന്നു. എന്നാൽ ചരിത്ര സ്മാരകം നിലനിൽക്കുന്ന ഇവിടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി.
പാറ പൊട്ടിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് ചിലർ മുനിയറ തകർത്തിരിക്കുന്നത്.
മഹാശിലായുഗ കാലഘട്ടത്തിൽ മരിച്ച ഗോത്ര തലവന്മാരുടെ മൃതദേഹ അവശിഷ്ടങ്ങൾ അടക്കം ചെയ്ത ഇടമാണ് മുനിയറ എന്നും പറയുന്നവരുണ്ട്.കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം പി.എം.റോയ് ആവശ്യപ്പെട്ടു. ചരിത്രസ്മാരകങ്ങൾ തകർത്തതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച പ്രഫ.
കെ.രാജൻ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

