
വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത: തുടർക്കഥയായി ഗതാഗതക്കുരുക്ക്; ഇരുട്ടിൽ തപ്പി പൊലീസും ദേശീയപാത അതോറിറ്റിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ ഗതാഗത സ്തംഭനം തുടരുന്നു. ഇന്നലെ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12 വരെ പട്ടിക്കാട് കല്ലിടുക്ക് മുതൽ ചുവന്നമണ്ണ് വരെ വാഹനങ്ങൾ കുരുക്കിൽപെട്ടു വലഞ്ഞു. രാത്രി പാലക്കാട് ദിശയിൽ മുടിക്കോട് മുതൽ തോട്ടപ്പടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഗതാഗത സ്തംഭനം തുടർക്കഥയാകുമ്പോൾ പൊലീസും ദേശീയപാത അതോറിറ്റിയും ഇരുട്ടിൽ തപ്പുകയാണ്.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം വിദ്യാർഥികളും ദീർഘദൂര യാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും വലഞ്ഞു. റോഡിലെ കുഴി അടയ്ക്കാനും ഗതാഗതക്കുരുക്കും പരിഹരിക്കാനും ദേശീയപാത അതോറിറ്റിക്ക് കഴിയുന്നില്ല. അടിപ്പാത നിർമാണം നടക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കടത്തിവിടുന്ന സർവീസ് റോഡിന് വീതിയില്ലാത്തതും റോഡിലെ കുഴികളും കുരുക്കും വർധിപ്പിക്കുന്നു. റോഡിലെ കുഴികൾ അടയക്കുന്നതും പാതിവഴിയിലാണ്. അടച്ച കുഴികൾ വേഗം തന്നെ തുറന്നുവരുന്നു എന്നും പരാതിയുണ്ട്.
അടിപ്പാത നിർമാണം തുടങ്ങുന്നതിനു മുൻപ് ദേശീയ പാതയിലൂടെ നിത്യേന കടന്നുപോകുന്ന വാഹനങ്ങൾ സുഗമമായി കടത്തിവിടാനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യാത്തതാണ് കുരുക്ക് വർധിപ്പിച്ചത്. റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാബോർഡുകളും ഉറപ്പാക്കണമെന്ന് നിർദേശമുണ്ടെങ്കിലും പാലിച്ചിട്ടില്ല. എന്നാൽ ദേശീയപാത 544-ൽ വാളയാറിനും ഇടപ്പള്ളിക്കുമിടയിൽ അടിപ്പാതകളുടെ നിർമാണം നടക്കുന്ന 11 ഇടങ്ങളിൽ റോഡ് സുരക്ഷയക്കു വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.