
പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി അതിക്രമം: പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി അതിക്രമം കാണിച്ച കേസിൽ പ്രതി കൊടുമ്പ് സ്വദേശി ചെന്താമരയെ (59) 5 വർഷം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. 2024 മേയ് 25നാണു സംഭവം.
സൈക്കിളിൽ വന്നിരുന്ന അതിജീവിതയെ പ്രതി തടഞ്ഞു നിർത്തി അതിക്രമം കാണിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ടൗൺ സൗത്ത് പൊലീസ് എസ്ഐ സി.എസ്.സൂരജ് ആണ് കേസ് അന്വേഷിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.ൈഷനി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രമിക ഹാജരായി. എഎസ്ഐ ടി.ആർ.സതി പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായിത്തിനും വിധിയുണ്ട്.