
രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാനുള്ള ധൈര്യം സിപിഎമ്മിനു നഷ്ടമായി: പി.എം.എ സലാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂര്‍∙ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളോട് വോട്ടുചോദിക്കാനുള്ള ധൈര്യം സിപിഎമ്മിനു നഷ്ടമായെന്നും അതിനാലാണ് ഇറാന്-ഇസ്രായേൽ പ്രശ്നം സജീവമായി നിലമ്പൂരിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഉന്നയിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ രണ്ടാംഘട്ട പര്യടനം വഴിക്കടവ് പഞ്ചായത്തിലെ നരിവാലമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സര്‍വമേഖലയിലും പരാജയപ്പെട്ട സര്‍ക്കാറിനെതിരെ ജനം തിരിഞ്ഞിരിക്കുകയാണ്. വികസനമല്ല, കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. നിലമ്പൂരിലെ ജനത്തെ പറ്റിച്ച ഒൻപതു വര്‍ഷങ്ങള്‍ക്കാണ് എല്‍ഡിഎഫ് മറുപടി പറയേണ്ടത്. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണ്. സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുണ്ടാക്കി വിഭജനം നടത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമുളള ന്യൂനപക്ഷ സനേഹമാണ് സിപിഎമ്മിന്റേത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എം.ഐ.അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് (ജോസഫ്) വൈസ് ചെയര്മാന് ഫ്രാന്‍സിസ് ജോർജ് എംപി, എന്‍.ഷംസുദ്ദീന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ് ജോയി, സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.