
ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു: കുഞ്ഞാലിക്കുട്ടി; നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ സംസ്ഥാനത്തു ഭരണമാറ്റത്തിനു വേണ്ടി ജനങ്ങൾ ആഗ്രഹിക്കുകയാണെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടും. നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങൾ ആഗ്രഹിക്കുന്നതാണ്. സംസ്ഥാന ഭരണത്തിൽ തിരുത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ച് ഇടതുപക്ഷ എംഎൽഎ രാജിവച്ച മണ്ഡലമാണിത്. തിരുത്തു തിരഞ്ഞെടുപ്പോടെ പൂർത്തിയാക്കണം. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് അനുകൂലമായ ഘടകങ്ങൾ നിലമ്പൂരിൽ നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാത്രമേ ഇനി യുഡിഎഫ് പ്രവർത്തകർക്കു വിശ്രമം ഉണ്ടാവുകയുള്ളൂവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇഖ്ബാൽ മുണ്ടേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ, പി.വി.അബ്ദുൽ വഹാബ് എംപി, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, സന്ദീപ് വാരിയർ, പി.കെ.ഫിറോസ്, ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാർഥിക്കായി ഊർജിതമായി രംഗത്തിറങ്ങാൻ മുസ്ലിം ലീഗ്
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ മുസ്ലിം ലീഗ് നേതൃയോഗത്തിൽ തീരുമാനം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കും. സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, തിരഞ്ഞെടുപ്പ് ചുമതലകളുള്ള, പോഷക സംഘടനകളുടെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗത്തിലാണു തീരുമാനം.
പഞ്ചായത്തുകളുടെ ചുമതല എംഎൽഎമാർക്കു വീതിച്ചുനൽകി. സംസ്ഥാന സെക്രട്ടറിമാരുൾപ്പെടെയുള്ള നേതാക്കൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മണ്ഡലത്തിലുണ്ടാകും. നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള, പോസിറ്റീവ് ആയ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായതെന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.