
കുഴിയില്ലാത്ത റോഡില്ല!; തിരൂരിൽ സീബ്രാലൈനിൽ വരെ കുഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ∙ റോഡുകളിലെ കുഴികളെക്കൊണ്ടു പൊറുതിമുട്ടി, നഗരത്തിലെത്തുന്ന യാത്രക്കാർ. പ്രധാനപ്പെട്ട റോഡുകളിലെല്ലാം കുഴികൾ.മഴ പെയ്തതോടെ ചെളിവെള്ളവും നിറഞ്ഞിട്ടുണ്ട്. തിരൂർ ടൗൺഹാളിനു മുന്നിലും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സീബ്രാലൈനിലാണു കുഴി. ഇതു വാഹനങ്ങൾക്കു മാത്രമല്ല, കാൽനടയാത്രക്കാർക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ജല അതോറിറ്റിയുടെ പൈപ്പിൽനിന്നുള്ള ചോർച്ചയാണ് ഇവിടെ കുഴിയുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.താഴേപ്പാലത്തുനിന്നു സിറ്റി ജംക്ഷനിലേക്കു പോകുന്ന വാഹനങ്ങളാണ് ഈ കുഴി കാരണം പ്രയാസത്തിലാകുന്നത്. താഴേപ്പാലത്തെ പുതിയ പാലത്തിനു മുകളിലെ കുഴികളും മഴയിൽ വലുതാകുന്നുണ്ട്. താഴേപ്പാലം–സിറ്റി ജംക്ഷൻ റോഡിലും പലയിടത്തായി കുഴികളുണ്ട്.ഇതിനെല്ലാം പുറമേയാണ്, സ്വകാര്യ കമ്പനികളും കെഎസ്ഇബിയുമെല്ലാം കേബിളിടാൻ റോഡിൽ പലയിടത്തായി കുഴികളെടുത്തിട്ടുള്ളത്. താഴേപ്പാലം സ്റ്റേഡിയം മുതൽ പൊറ്റേത്തപ്പടി വരെയാണു പലയിടത്തായി കുഴികളുള്ളത്. ചിലയിടത്തു കേബിളുകൾ പുറത്തു ചുരുട്ടിവച്ചിരിക്കുന്നതും അപകടത്തിനിടയാക്കുമെന്നു ഡ്രൈവർമാർ പറയുന്നു.പൂഴികുന്ന് മുതൽ ചമ്രവട്ടം വരെയുള്ള പലയിടത്തും സ്വകാര്യ കമ്പനികൾ കുഴികളെടുത്തിട്ടുണ്ട്.ജല അതോറിറ്റി പൈപ്പുകൾ ഇടാൻ ആലിങ്ങൽ മുതൽ ചമ്രവട്ടം വരെ ചാലു കീറിയ ഭാഗങ്ങളും പ്രയാസമുണ്ടാക്കുന്നുണ്ട്. കുഴികളും ചാലുകളുമെല്ലാം മൂടിയങ്കിലും, മഴ പെയ്തതോടെ മണ്ണു കുതിർന്നു ടയർ താഴ്ന്നുകുടുങ്ങിയാണു പ്രയാസമുണ്ടാക്കുന്നത്.