
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ സൈനിക ദമ്പതിമാർ; ‘നേവി കല്യാണം’ കൗതുകമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവമ്പാടി ∙ വാളുകൾ തീർത്ത കവാടം പിന്നിട്ട് ലഫ്റ്റനന്റ് കമാൻഡർ പ്രണോയി റോയി വധു ക്യാപ്റ്റൻ റോജ ജോസിനെ കയ്യിലെടുത്ത് പുറത്തേക്കു വന്നു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ‘നേവി കല്യാണം’ എല്ലാവർക്കും കൗതുകമായി. പുല്ലൂരാംപാറ കുബ്ലാട്ടുകുന്നേൽ റോയിയുടെയും അൽഫോൻസയുടെയും മകനും സിയാച്ചിൻ മഞ്ഞുമലയിൽ ആദ്യമായി നേവി ഹെലികോപ്റ്റർ ഇറക്കുകയും ചെയ്ത പ്രണോയി റോയിയുടെയും ചിറ്റാരിക്കൽ പെരുമ്പള്ളി വീട്ടിൽ ജോസ് തോമസിന്റെയും കൊച്ചുറാണിയുടെയും മകളായ ആർമി മിലിറ്ററി നഴ്സ് ക്യാപ്റ്റൻ റോജ ജോസിന്റെയും വിവാഹമാണു നാവിക ബഹുമതികളോടെ നടന്നത്.
പള്ളിയിലെ വിവാഹ ചടങ്ങിനു ശേഷം പ്രധാന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് നേവിയുടെ ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചത്. ഊരിപ്പിടിച്ച വാളുമായി ഇരുവശത്തും നിൽക്കുന്ന നേവിക്കാർ വധൂവരൻമാർക്കു വാൾ കൊണ്ട് സല്യൂട്ട് ഒരുക്കി. വാൾ കൊണ്ട് തീർത്ത കവാടം കടക്കണമെങ്കിൽ വധൂവരൻമാർക്കു ഓരോ ടാസ്ക് കൊടുക്കും ഇതു പൂർത്തീകരിച്ചാണ് പുറത്തേക്കു വരേണ്ടത്.
സ്വാർഡ് ആർച്ചിൽ കടക്കുക എന്നതു പരമ്പരാഗതമായ സൈനിക ചടങ്ങാണ്. സൈനിക ബഹുമാനവും കൂട്ടായ്മയും ആത്മാഭിമാനവും എടുത്ത് കാണിക്കുന്നതാണു വാളുകൾ കൊണ്ടു സൃഷ്ടിക്കുന്ന കവാടം. ഇന്ത്യൻ നേവി 614 (1) ബ്രിഗേഡിലെ അംഗമായ ലഫ്റ്റനന്റ് കമാൻഡർ പ്രണോയി റോയി ലഡാക്ക് യൂണിറ്റിലും ക്യാപ്റ്റൻ റോജ ജോസ് കാൺപുർ യൂണിറ്റിലുമാണ് ജോലി ചെയ്യുന്നത്.