
ആത്മാഭിമാന ബോധമുണ്ടാകാൻ അഹല്യഭായ് ഹോൾക്കറെ പഠിക്കണം: സി.കെ.പത്മനാഭൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ആത്മാഭിമാന ബോധമുണ്ടാകാൻ രാജ്യത്തെ വനിതാ ഭരണാധികാരിയായ റാണി അഹല്യഭായ് ഹോൾക്കറുടെ ചരിത്രം പഠിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ. അഹല്യാഭായ് ഹോള്‍ക്കറുടെ ജന്മ ത്രിശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ബിജെപി സിറ്റി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലുണ്ടായിരുന്ന സ്്ത്രീശാക്തീകരണത്തിന്റെ ഉദാത്തമാതൃകയാണ് മുന്നൂറു വര്‍ഷം മുന്‍പ് രാജ്യത്തുണ്ടായിരുന്ന വനിത ഭരണാധികാരിയായ റാണി അഹല്യഭായ് ഹോള്‍ക്കർ. ഭാരതത്തിലുണ്ടായിരുന്ന മാനബിന്ദുക്കളുടെ ചരിത്രം ചരിത്രകാരന്മാർ തമസ്കരിക്കുകയോ ബോധപൂർവം വികലമാക്കുകയോ ചെയ്തു. അഹല്യ ഭായ് ഹോള്‍ക്കര്‍ ഉള്‍പ്പെടെ രാജ്യം കണ്ട മികച്ച ഭരണാധികാരികള്‍ക്കു പകരം മുഗളചരിത്രത്തെ മഹത്തരമാക്കുകയാണ് ചരിത്രകാരന്മാര് ചെയ്തത്. ഭരണരംഗത്ത് മാത്രമല്ല, ആധ്യാത്മികം, യുദ്ധതന്ത്രം, വാസ്തു, വസ്ത്രവ്യാപാരം,വാണിജ്യം എന്നിങ്ങനെ സമസ്തമേഖലയിലും ഭരണനൈപുണ്യം കാണിച്ച അവരുടെ മികവ് ആധുനിക ചരിത്രകാരന്മാര് വിസ്മരിച്ചു. അത്തരം മാനബിന്ദുക്കളുടെ ചരിത്രം ഭാരതീയരില്‍ ആത്മഭിമാന ബോധമുണര്ത്തുമെന്നതിനാലാണ് വൈദേശികാധിപത്യത്തിന്റെ ചരിത്രം പഠിപ്പിച്ച് നമ്മെ ആത്മവിശ്വാസം കെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ മികച്ച ഭരണാധികാരിയെന്ന് ഇന്ത്യയെ കണ്ടെത്തല്‍ എന്ന തന്റെ പുസ്തകത്തിലൂടെ ജവാഹര്‍ലാല്‍ നെഹ്റു വ്യക്തമാക്കിയ അഹല്യയുടെ ചരിത്രമാണ് ആധുനിക ചരിത്രകാരന്മാര് വിസ്മൃതിയിലാഴ്ത്തിയതെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി.ആര്.ശിവശങ്കര്‍ പറഞ്ഞു. ഇതെന്തുകൊണ്ട് മറച്ചുവച്ചുവെന്ന് പഠിക്കണം. നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ തുടക്കം കാര്‍ഷിക, നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അഹല്യാഭായ് ഹോള്‍ക്കര്‍ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലയില്‍ മികവു തെളിയിച്ചവരായ ഡോ.മിലി മോണി, ഗായത്രി മധുസൂദനന്, ധന്യ സുധീഷ്, ദിസ്ന സുരേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബിജെപി സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി രമ്യ മുരളി അധ്യക്ഷയായി. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ് ബാബു, കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, അനുരാധ തായാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.