
ട്രോളിങ് നിരോധനം ലംഘിച്ചു; 7 വള്ളങ്ങൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ ട്രോളിങ് നിരോധനം നിലനിൽക്കെ ആഴക്കടൽ മത്സ്യബന്ധനം നടത്തിയ 7 ഫൈബർ വള്ളങ്ങൾ കസ്റ്റഡിയിൽ. 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ പോയി മത്സ്യബന്ധനം നടത്തി ലഭിച്ച വലിയ ഇനം കിളി മീൻ (മഞ്ഞക്കോര) ആണ് വള്ളങ്ങളിൽ ഉണ്ടായിരുന്നത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 4 ദിവസങ്ങളിലായി ഇത്രയും വള്ളങ്ങൾ മീൻ സഹിതം പിടിയിലായത്. ചോമ്പാല ഹാർബറിൽ നിന്ന് ഇന്നലെ മാത്രം 4 ഫൈബർ വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ബേപ്പൂരിൽ നിന്ന് ഇത്തരത്തിൽ ഒരു വള്ളം പിടികൂടിയിരുന്നു.
ട്രോളിങ് നിരോധനം വന്ന ശേഷം ബോട്ടുകൾ കടലിൽ ഇറങ്ങാത്ത തക്കം നോക്കിയാണ് ഫൈബർ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യങ്ങളുടെ പ്രജനന സമയം എന്ന പരിഗണന പോലും നൽകാതെയാണിത്. ബോട്ടുകളിൽ നിറയെ വലിയ കിളി മീനുകളാണ്. ഇവ അധികാരികളുടെ കണ്ണു വെട്ടിച്ചാണ് പുറത്തേക്ക് കടത്തുന്നത്.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ, തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ ഫൈബർ വള്ളങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. ട്രോളിങ് നിരോധനത്തിനു പുറമേ കടലിൽ ഇറങ്ങരുത് എന്ന മുന്നറിയിപ്പും അവഗണിച്ചാണ് ആഴക്കടൽ മത്സ്യബന്ധനം.
ഉപരിതല മത്സ്യബന്ധനത്തിന് എന്ന വ്യാജേന പോകുന്ന ഇത്തരം ഫൈബർ വള്ളങ്ങൾ അധികൃതരുടെ ശ്രദ്ധ പതിയാത്ത കേന്ദ്രങ്ങളിൽ പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ ആണ് തിരിച്ചെത്തുക. മത്സ്യം തിട്ടപ്പെടുത്തിയ ശേഷം പിഴ ചുമത്തുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.