
കെഎസ്എംഎ സംസ്ഥാന സമ്മേളനത്തിന് സമാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് (കെഎസ്എംഎ) 4-മത് സംസ്ഥാന സമ്മേളനത്തിന് സമാപനം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി വി.അബ്ദുറഹിമാന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്ക്രാപ്പ് വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അനുഭാവപൂര്‍വമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
വരുന്ന ഒക്ടോബറില്‍ കേരളം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുകയാണ്. ഈ ഉദ്യമത്തെ പൂര്‍ണതയിലെത്തിക്കുവാന്‍ ഓരോ കെഎസ്എംഎ അംഗങ്ങളും നല്കിയ സംഭാവന വിലപ്പെട്ടതാണ്. ജിഎസ്ടിയും ഏകീരണമില്ലാത്ത മറ്റു ടാക്സ് പ്രശ്നങ്ങളുമൊക്കെ സ്ക്രാപ്പ് വ്യാപാര മേഖലയിലുണ്ട്. ഇക്കാര്യങ്ങള്‍ അവര്‍ ബോധിപ്പിച്ചാല്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി സാധ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി.എം.മുഹമ്മദ് ഹര്‍ഷാദ് അധ്യക്ഷത വഹിച്ചു. വി.കെ.സി. മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ സുധാമണി, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.രാജന് എന്നിവര്‍ സംസാരിച്ചു. കെഎസ്എംഎ സംസ്ഥാന സെക്രട്ടറി വി.എം.സിറാജ് സ്വാഗതവും ട്രഷറര്‍ പി.പി.മെഹ്ബൂബ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മുഹമ്മദ് ആസിഫ് (പ്രസിഡന്റ്) കെ.പി.എ.ഷെരീഫ് (സെക്രട്ടറി) പി.പി.മെഹ്ബൂബ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.