
ഗവ. മെഡിക്കൽ കോളജിൽ വേണം 10 തലയുള്ള ഡോക്ടർമാർ; 100 കൈകളുള്ള നഴ്സുമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം എന്നിവ പടരുമ്പോഴും ആവശ്യത്തിനു ഡോക്ടർമാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം. നേരത്തെ ഒരു യൂണിറ്റ് ചീഫിനെ വയനാട്ടിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവു പ്രകാരം മറ്റൊരു യൂണിറ്റ് ചീഫിനെ കാസർകോട്ടേക്കും സ്ഥലം മാറ്റി. നിലവിൽ 4 അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകൾ ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രമുണ്ട്.10 സീനിയർ റസിഡന്റുമാർ വേണ്ടിടത്ത് 3 പേർ മാത്രമാണുള്ളത്. 3 അസോഷ്യേറ്റ് പ്രഫസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. സീനിയർ റസിഡന്റുമാരായി നിയമിച്ച 10 പേരിൽ 7 പേർ സൂപ്പർ സ്പെഷ്യൽറ്റി പിജിക്കു പ്രവേശനം ലഭിച്ചപ്പോൾ വിടുതൽ ചെയ്തു. ഇവരുടെ ഒഴിവു വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പകരം നിയമനത്തിനു നടപടിയായില്ല.ഇവിടെ നിന്നു ജനറൽ മെഡിസിനിൽ പിജി കഴിഞ്ഞവരെ കാസർകോട്, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ സീനിയർ റസിഡന്റുമാരായി നിയമിക്കുകയായിരന്നു.എല്ലുരോഗ വിഭാഗത്തിൽ നിന്ന് 2 അസോഷ്യേറ്റ് പ്രഫസറെയും ഒരു പ്രഫസറെയുമാണ് വയനാട്ടിലേക്കും കാസർകോട്ടേക്കുമായി മാറ്റിയത്.
മഴയിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ അപകടത്തിൽ പെട്ട് എല്ലൊടിഞ്ഞ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാൻ സീനിയർ ഡോക്ടർമാർ ഇല്ലാതെ വരുന്ന അവസ്ഥയുണ്ട്.സ്ത്രീരോഗവിഭാഗത്തിൽ നിന്ന് ഒരു പ്രഫസർ, 2 അസിസ്റ്റന്റ് പ്രഫസർമാർ, ജനറൽ സർജറിയിൽ നിന്ന് ഒരു പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അനസ്തീസിയ വിഭാഗത്തിൽ ഒരു പ്രഫസർ, 2 അസിസ്റ്റന്റ് പ്രഫസർ, ശിശുരോഗവിഭാഗത്തിൽ 2 കാപ് പ്രഫസർമാർ എന്നിങ്ങനെയാണ് മറ്റു സ്ഥലംമാറ്റം. ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലും വകുപ്പ് മേധാവിമാരെയാണ് മാറ്റിയത്. അനസ്തീസിയ, ശിശുരോഗം, സൈക്യാട്രി, സ്ത്രീരോഗം, എല്ലുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ, പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, റേഡിയോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് കോഴിക്കോട്ടുനിന്നും മാറ്റിയത്.
മെഡിക്കൽ കോളജിലെ ഡോക്ടർമാർ
ആകെ ഡോക്ടർമാർ 393 പ്രഫസർമാർ: 53, ഒഴിവ് 3 അസോഷ്യേറ്റ് പ്രഫസർമാർ 61 ഒഴിവ് 8 അസിസ്റ്റന്റ് പ്രഫസർ 279, ഒഴിവ് 53
ഒപിയിൽ 3500 പേർ
മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂവായിരത്തിലേറെ പേർ കിടത്തിചികിത്സയിലുണ്ട്. ദിവസം ഒപിയിൽ ശരാശരി 3500 പേരും അത്യാഹിത വിഭാഗത്തിൽ 700 പേരും എത്തുന്നു.രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ എണ്ണവും കുറവാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിന്റെ ചട്ടങ്ങൾ പ്രകാരം നഴ്സ് – രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇത് 1:50 ആണ്.