അഴിയൂർ ∙ യുവാവിനെ മാരകായുധങ്ങളുമായി തടഞ്ഞ് നിർത്തി ആക്രമിച്ച് തലയ്ക്കും കാലിലും ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അഞ്ജിത്തിനെ (25) ആണ് ചേമ്പാല എസ്ഐ ബി.മഹേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശേഷം ആന്ധ്രപ്രദേശിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിൽ തിരിച്ചെത്തിയതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ചോമ്പാല ഇൻസ്പക്ടർ എസ്.ആർ.
സേതുനാഥിന്റെ നിർദ്ദേശപ്രകാരം പുലർച്ചെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ചോമ്പാല എഎസ്ഐ സി.പ്രവീൺ കുമാർ, സീനിയർ സിപിഒ വി.കെ.ഷെമീർ, സിപിഒമാരായ സന്ധ്യ കൂട്ട, കെ.വി.ഷിനു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മാഹിയിൽ പോയി മദ്യപിക്കാൻ ബൈക്ക് ആവശ്യപ്പെട്ടിട്ടു കൊടുക്കാതിരുന്ന പരാതിക്കാരനെ ഇരുമ്പു കട്ടയും ഇരുമ്പു പൈപ്പും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പ്രതികളായ അൻജിത്തും മുഹമ്മദ് അലി റിഹാൻ എന്നയാളും വഴിയിൽ ഒളിച്ചിരുന്ന് ആക്രമിച്ചു എന്നാണ് കേസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]