
ഈരാറ്റുപേട്ട ∙ ‘‘കോടനാടിന്റെ മണ്ണിൽ നിന്നു കോടി കോടി സ്നേഹം കൊടുത്ത് കുഞ്ഞൂഞ്ഞച്ചായൻ ഈത്താമ്മച്ചിക്കായി കൊണ്ടുവന്ന സമ്മാനമാണവൻ.
പൂരം തൃശൂരായാലും തിരുനക്കരയായാലും അഴകിന്റെ നിറകുടമായി പൊലിമ തീർക്കുന്നു ഇവൻ.. കോടനാടിന്റെ മടിത്തട്ടിൽ നിന്ന് ആനകേരളത്തിന്റെ മുൻനിരയിലേക്കുയർന്ന മണികണ്ഠ നാമധാരി… തനിനാടൻ സഹ്യപുത്രൻ… വേലത്തരങ്ങൾക്കും വില്ലത്തരങ്ങൾക്കും താനില്ലെന്നു പലകുറി തെളിയിച്ച ശാന്തതയുടെ മൂർത്തീഭാവം…’’ ഈരാറ്റുപേട്ട
അയ്യപ്പനെന്ന കൊമ്പനെ ആൾക്കൂട്ടങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിരുന്നത് ഈ അനൗൺസ്മെന്റോടെയാണ്.
സ്വന്തം പേരിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുള്ള ആനയാണ്. ഇതുവരെ ആരെയും ഉപദ്രവിക്കാത്ത, കൊച്ചുകുട്ടികൾക്ക് പോലും അടുത്തു ചെല്ലാൻ കഴിയുന്ന കൊമ്പൻ.
വെള്ളുക്കുന്നേൽ പരവൻപറമ്പിൽ പുരയിടത്തിൽ അഴിച്ചുവിട്ടാണ് കുട്ടിയാനയെ വളർത്തിയത്. കുട്ടിക്കൊമ്പന്റെ കുറുമ്പ് തീക്കോയി, ആനിയിളപ്പ്, ഈരാറ്റുപേട്ട
പ്രദേശത്തുള്ളവരുടെ ഓർമയിലുണ്ട്. ഈരാറ്റുപേട്ട
അയ്യപ്പൻ ചരിഞ്ഞു എന്ന വാർത്ത കേട്ട് തറവാട്ടിലെ പുരയിടത്തിലേക്ക് ഓടിയെത്തിയത് നൂറുകണക്കിന് ആനപ്രേമികളാണ്.
ഐരാവതസമൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നു പേരെഴുതിയ ലോറിയിലായിരുന്നു അയ്യപ്പന്റെ യാത്രകൾ.
എല്ലാ വർഷവും മേയ് മുതൽ സെപ്റ്റംബർ വരെ സുഖചികിത്സക്കാലമാണ്. ഒരിക്കൽ തൃശൂർ പൂരത്തിനിടയിൽ അയ്യപ്പൻ കഠിനമായ ചൂടേറ്റു തളർന്നു വീണു.
ആനപ്രേമികൾ ചുറ്റുംനിന്ന് നൂറുകണക്കിനു കുപ്പി മിനറൽ വാട്ടർ പൊട്ടിച്ചൊഴിച്ചാണ് അന്ന് അയ്യപ്പന്റെ ചൂടകറ്റിയത്.യൂറിനൽ ബ്ലാഡറിന് ബാധിക്കുന്ന കടുത്ത വൈറസ് രോഗമാണ് അയ്യപ്പന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടർ ശശീന്ദ്രദേവ് പറഞ്ഞു. ഉടമ തോമസ് പി.തോമസ്, സഹോദരൻ ബാബു തോമസ് തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും ആനയുടെ മൃതശരീരത്തിൽ പൂക്കൾ വിതറി ആദരാഞ്ജലികൾ അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]