കോട്ടയം ∙ ചെമ്മീൻ സിനിമയുടെ അറുപതാം വാർഷിക വേളയിൽ ചെമ്മീനിലെ കഥാപാത്രങ്ങളെ വേദിയിൽ എത്തിച്ചത് ശ്രദ്ധേയമായി. എസ്ബിടിയുടെ എൺപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയത്ത് നടന്ന നാലാമത് എസ്ബിടി സംഗമത്തിന്റെ വേദിയിലാണ് ചെമ്മീനിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഉൾപ്പെടുന്ന രംഗങ്ങൾ എസ്ബിടിയിൽ നിന്നും വിരമിച്ചവർ ചേർന്ന് അവതരിപ്പിച്ചത്.
കറുത്തമ്മയും പരീക്കുട്ടിയുമായുള്ള പ്രേമരംഗം, പരീക്കുട്ടിയുടെ പണം തിരിച്ചു നൽകാൻ താൽപര്യമില്ലാതെ ചെമ്പൻ കുഞ്ഞ് കൃദ്ധനാകുന്ന രംഗം, പളനിയെ വീട്ടിൽ വിളിച്ചു കല്യാണം ആലോചിക്കുന്ന രംഗം, പട്ടിണിയിൽ കഴിയുന്ന അച്ചൻകുഞ്ഞ് വലക്കാരൻ ഭാര്യയായ നല്ല പെണ്ണിനോട് ദേഷ്യപ്പെടുന്ന രംഗം, വിവാഹ ശേഷം പളനിയും കറുത്തമ്മയും ചേർന്നുള്ള രംഗം എന്നിവയാണ് അവതരിപ്പിച്ചത്.
രംഗങ്ങൾക്കിടയിൽ ചെമ്മീനിലെ നാലു പാട്ടുകളും അവതരിപ്പിച്ചു.നാലാമത് എസ്ബിടി സംഗമം ചലച്ചിത്ര സംവിധായകൻ ടി.കെ.രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയുള്ള ‘പലതുള്ളി’ പദ്ധതി ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന ബിഷപ് സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു.
എസ്ബിടിയുടെ മുൻ ജനറൽ മാനേജർമാരായ പി.സി.തോമസ്, എം.വരദരാജ അയ്യർ, ജി.രാജേന്ദ്രകുമാർ, എം.ദേവിപ്രസാദ്, സാംകുട്ടി മാത്യൂസ് എന്നിവർ പങ്കെടുത്തു. അനിയൻ മാത്യു സ്വാഗതവും ബിനോയ് മാത്യു പോൾ നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]