
എവിടെ കുട്ടികളുടെ യൂണിഫോം? ഒന്നുകിൽ ഷർട്ടും ചുരിദാറും, അല്ലെങ്കിൽ പാന്റ് മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഒന്നുകിൽ ഷർട്ടും ചുരിദാറും. അല്ലെങ്കിൽ പാന്റ് മാത്രം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ യൂണിഫോമിന് തുണി എത്തിയപ്പോഴാണ് ഈ അവസ്ഥ. ഫുൾ യൂണിഫോമിനുള്ള തുണി ലഭിക്കാത്തതിനാൽ യൂണിഫോം ധരിക്കാതെ സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ പല സ്കൂളുകളിലും എത്തുന്നത്. സ്കൂൾ പിടിഎയും അധ്യാപകരും ചേർന്നാണു യൂണിഫോമിനുള്ള തുണിയുടെ അളവ് എല്ലാ വർഷവും പൊതുവിദ്യാഭ്യാസ വകുപ്പിനു നൽകുന്നത്.
വിദ്യാർഥികളുടെ എണ്ണത്തിന് അനുപാതികമായി നാല്, അഞ്ച് സെറ്റ് യൂണിഫോം തുണി എത്തേണ്ട സ്കൂളുകളിൽ മിക്കവാറും ഇടങ്ങളിൽ ഒരു സെറ്റ് തുണി മാത്രമേ എത്തിയിട്ടുള്ളൂ. സംസ്ഥാനമൊട്ടാകെ പ്രതിസന്ധിയുണ്ടെന്ന് അധ്യാപക സംഘടനകളും പറയുന്നു. ലോഡ് ഉടനെത്തുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്നു ലഭിച്ച മറുപടി.
ആ പണവും കണ്ടെത്തണം
സ്കൂളിൽ യൂണിഫോം തുണി വലിയ റോളായിട്ടാണ് എത്തുന്നത്. യൂണിഫോം തുണി മുറിച്ച് കുട്ടികൾക്കു നൽകാൻ പുറത്തുനിന്നു തയ്യൽതൊഴിലാളിയെ എത്തിക്കണം. ഇതിനുള്ള പണവും പ്രധാനാധ്യാപകൻ നൽകണം.