
കൊല്ലം നഗരത്തിലെ തെരുവുവിളക്കിന്റെ കഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ രാത്രിയിൽ തെരുവുവിളക്കിന്റെ വെളിച്ചമില്ലെങ്കിലെന്താ, പകലിലെ കത്തുന്ന വെയിലിനൊപ്പം തെരുവുവിളക്കുകളുടെ വെളിച്ചമുണ്ടല്ലോ. നഗരത്തിലെ തെരുവുവിളക്കിന്റെ കാര്യം ബഹുരസം തന്നെ!ഒട്ടേറെ ആളുകൾ വരികയും പോവുകയും ചെയ്യുന്ന റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് പുറത്തടക്കം രാത്രി മുഴുവൻ തെരുവുവിളക്കുകൾ പ്രകാശിക്കാറില്ല. എന്നാൽ പകൽമുഴുവൻ കടപ്പാക്കട പ്രകാശപൂരിതമാണ്. വെളിച്ചം ആവശ്യമുള്ള രാത്രി സമയത്ത് ലഭിക്കാത്ത പ്രകാശം ഒരു ആവശ്യവുമില്ലാത്ത പകൽ സമയത്തു വെറുതെ കത്തിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. തെരുവുവിളക്കുകൾ അണഞ്ഞതോടെ കൊല്ലം –തിരുമംഗലം ദേശീയപാതയിലെ ക്രേവൻ സ്കൂളിന് മുൻപിലാണ് വലിയ പ്രശ്നമുള്ളത്. രാത്രിയിലെ കച്ചവടത്തിന് ശേഷം സമീപത്തെ കടകൾ കൂടി അടച്ചാൽ പ്രദേശം പൂർണമായും ഇരുട്ടിലാവും. റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം വഴി നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും രാത്രി വരികയും പോവുകയും ചെയ്യുന്നത്.
അർധരാത്രിയിൽ പൂർണമായും ഇരുട്ടാകുന്നതോടെ യാത്രക്കാർ വീഴാനും അപകടമുണ്ടാവാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് ഒരു പാമ്പിനെയും കണ്ടെത്തിയിരുന്നു. കൊട്ടാരക്കര–പുനലൂർ ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നവരും ഇരുട്ടിലാണ് നിൽക്കുന്നത്. സാമൂഹികവിരുദ്ധരുടെ ശല്യവും കൂടിവരുന്നുണ്ട്. െതരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിയും കാണാതിരിക്കാനാവില്ല. വിഷയത്തിൽ അധികൃതരുടെ മുൻപിൽ പല തവണ പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായില്ല.ഇതേ സമയത്താണ് കടപ്പാക്കട മേൽപ്പാലത്തിലടക്കം ചില ഇടങ്ങളിൽ ഒട്ടേറെ തെരുവുവിളക്കുകൾ പകലിലും പ്രകാശം പൊഴിച്ചു നിൽക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകളല്ല, പകൽ സമയം മുഴുവനായും ഈ തെരുവുവിളക്കുകൾ കത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ മുതൽ പ്രദേശത്തു കത്തി നിന്നിരുന്ന തെരുവുവിളക്ക് വൈകിട്ടാണ് അണച്ചത്. അനാവശ്യമായി പൊതുവിഭവങ്ങൾ ഉപയോഗിക്കപ്പെടുന്നത് തടയുന്നതിനോടൊപ്പം ആവശ്യമുള്ള ഇടങ്ങളിൽ പ്രകാശം ഉറപ്പു വരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.