
പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പരുക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ പൊറോട്ട നൽകാത്തതിന് കടയുടമയുടെ തല അടിച്ചു പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് തടത്തിൽ കിഴക്കേതിൽ നികേഷിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായർ രാത്രി 8.30ന് മങ്ങാട് കണ്ടച്ചിറ സംഘംമുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിനെയാണ് (50) നികേഷും സുഹൃത്തും ചേർന്നു മർദിച്ചത്. കട അടയ്ക്കുന്ന സമയത്തെത്തിയ നികേഷ് 10 പൊറോട്ടയും ഇറച്ചിയും വേണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് കടയുടമ പറഞ്ഞതോടെ വാക്കേറ്റം ഉണ്ടായി. തുടർന്ന് നികേഷ് അവിടെ നിന്നു പോയ ശേഷം സുഹൃത്തുമായി എത്തി അമൽകുമാറിനെ മർദിക്കുകയായിരുന്നു.
വടി കൊണ്ട് അമൽകുമാറിന്റെ തല അടിച്ചു പരുക്കേൽപ്പിച്ചെന്നാണു പരാതി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. ഇവർ സഞ്ചരിച്ച ബൈക്ക് കിളികൊല്ലൂർ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. നികേഷിന്റെ സുഹൃത്തിനെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കിളികൊല്ലൂർ എസ്ഐ ശ്രീജിത്ത്, എസ്ഐ വിനോദ്കുമാർ, പ്രൊബേഷൻ എസ്ഐ അമൽ, ശ്യാം ബേബി, അശോക് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.